വിവാദമായ പാറ്റൂർ ഭൂമിയിലെ ഫ്ളാറ്റ് വാങ്ങിയവരുടെ വിവരം പുറത്തുവിടില്ലെന്ന് ലോകായുക്ത. മുദ്രവച്ച കവറിൽ ഫ്ളാറ്റ് നിർമാതാക്കൾ നൽകിയ വിവരം തൽക്കാലം ലോകായുക്ത രഹസ്യമായി സൂക്ഷിക്കും. അതേസമയം കേസ് സംബന്ധിച്ച വിവരങ്ങൾ ഫ്ളാറ്റ് വാങ്ങിയവരെ അറിയിക്കണമെന്ന് നിർമാതാക്കൾക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ പത്തുദിവസത്തിനകം ഫ്ളാറ്റ് നിർമാതാക്കൾ സത്യവാങ്മൂലം നൽകണം. സർക്കാർ ഭൂമി കയ്യേറി നിർമാണപ്രവർത്തനത്തിന് സഹായിച്ചവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും പാറ്റൂരിൽ ഫ്ളാറ്റുണ്ടെന്നാരോപിച്ച് പൊതുപ്രവർത്തകൻ ജോയി കൈതാരം സമർപ്പിച്ച ഹർജിയിലാണ് ലോകായുക്ത ഉത്തരവ്. അതേസമയം വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി പാറ്റൂർ ഭൂമിയിൽ വിവിധ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം അഞ്ചുപേരെ പ്രതിചേർത്താണ് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Advertisement