malala-sports

TOPICS COVERED

താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്കാരജേതാവ് മലാല യൂസഫ്സായി കായികരംഗത്തേക്ക് ഇറങ്ങുന്നു. അത്്ലീറ്റിന്റെ റോളിലല്ല  നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്.

 ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെപോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍  നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്. 

ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും  വനിതാ ബാസ്ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ ആദ്യനിക്ഷേപങ്ങളെത്തുക. സ്കൂള്‍ കോളജ് താരങ്ങള്‍ക്ക് പ്രഫഷണല്‍ കായികരംഗത്തേക്കുളള  വരവ് എളുപ്പമാക്കാന്‍ റിസസിന്റെ പിന്തുണയുണ്ടാകും

ENGLISH SUMMARY:

Nobel Peace Prize laureate Malala Yousafzai, who survived a Taliban gun attack, is now stepping into the world of sports—not as an athlete, but as an investor. Announcing her entry, Malala recalled how, in school, while the boys rushed to the ground with cricket bats during breaks, she remained in the classroom with the girls. Her entry into the sports field marks a significant new chapter in her journey.