Lucknow Super Giants players celebrate their win in the Indian Premier League (IPL)
ഹോം ഗ്രൗണ്ടിൽ നടന്ന ആവേശ പോരാട്ടത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്‌സിന് രണ്ട് റണ്‍സ് ജയം. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. അവസാന ഓവറില്‍ കളി കൈവിട്ട രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ എട്ടു മല്‍സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. പത്തു പോയിന്റുള്ള ലക്നൗ പട്ടികയില്‍ നാലാമതാണ്.
യശസ്വി ജയ്‌സ്വാള്‍ - വൈഭവ് സൂര്യവംശി ഓപ്പണിങ് സഖ്യം ആവേശകരമായ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. അർധ സെഞ്ചറി നേടിയ ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിട്ട വൈഭവ് ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. 85 റണ്‍സാണ് ജയ്‌സ്വാള്‍- വൈഭവ് സഖ്യം അടിച്ചുകൂട്ടിയത്. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത വൈഭവിനെ ഒമ്പതാം ഓവറില്‍ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ക്യാപ്റ്റൻ റിയാൻ പരാഗ് 26 പന്തിൽ 39 റണ്‍സെടുത്തു.
1.1 ഓവറിൽ രാജസ്ഥാന്‍ 100 കടന്നെങ്കിലും തോല്‍ക്കാനായിരുന്നു രാജസ്ഥാന്റെ വിധി. ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ നിതീഷ് റാണ എട്ടു റൺസ് മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റൻ പരാഗ് കൂടി പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. ജയ്സ്വാളിനേയും പരാഗിനേയും വിക്കറ്റെടുത്ത് പുറത്താക്കിയത് ആവേശ് ഖാനായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ ആറു റണ്‍സ് മാത്രം വഴങ്ങി രാജസ്ഥാന്‍ ലക്നൗവിന് മുന്‍പില്‍ മുട്ടുകുത്തി.
ജയ്സ്വാളിന്‍റേയും പാരാഗിന്‍റെയും അടക്കം മൂന്നു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ലക്നൗവിന്‍റെ വിജയത്തിന് മുതല്‍ക്കൂട്ടായത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഓപ്പണർ എയ്ഡൻ മാർക്രവും (45 പന്തിൽ 66), ആയുഷ് ബദോനിയും (34 പന്തിൽ 50) അർധ സെഞ്ചറി നേടി. 10 പന്തിൽ 30 റൺസെടുത്തു പുറത്താകാതെനിന്ന അബ്ദുൽ സമദിന്റെ ഇന്നിങ്സാണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. 45 പന്തില്‍നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്ത മാര്‍ക്രമാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ 10 പന്തില്‍നിന്ന് നാല് സിക്സടക്കം 30 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് സ്‌കോര്‍ 180ല്‍ എത്തിച്ചത്.