വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഫുട്ബോള്‍താരം ലയണല്‍ മെസി . ഇന്‍സ്റ്റഗ്രാമില്‍ മെസിയുെട വൈകാരിക കുറിപ്പിട്ടാണ് താരം സൂചന നല്‍കിയത്. കരിയർ ദീർഘകാലം തുടരുന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. പിതാവിന്റെ മരണശേഷം ആദ്യ പ്രതികരണം കൂടിയായിരുന്നു ഇത്.
ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 68-ാം വയസ്സിലാണ് പിതാവ് അന്തരിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിൽ, പിതാവിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും മെസ്സി പറഞ്ഞു. മെസ്സിയുടെ മാനേജർ കൂടിയായിരുന്നു ജോർജെ.
അവസാന ലോകകപ്പിന് മുമ്പ് പിതാവിന്റെ ആരോഗ്യനില വഷളായിരുന്നുവെന്നും, ശാരീരിക വേദനകൾക്കിടയിലും പിതാവിന് തന്റെ മത്സരം കാണാൻ കഴിയണമെന്ന ആഗ്രഹത്തോടെ താൻ മുന്നോട്ടുപോയെന്നും മെസ്സി കുറിപ്പിൽ ഓർത്തെടുത്തു. ലോകകപ്പ് ഫൈനലിൽ പിതാവിന് എത്താൻ കഴിയാതിരുന്നതിലുള്ള ദുഃഖവും അദ്ദേഹം പങ്കുവച്ചു. പിതാവിന്റെ പിന്തുണയില്ലാതെ ഫുട്ബോളിലെ തന്റെ ഭാവിയെക്കുറിച്ചും മെസ്സി ചോദ്യമുയർത്തി; ഇത് സമീപഭാവിയിൽ വിരമിക്കാനുള്ള സൂചനയായും വിലയിരുത്തപ്പെടുന്നു.
“പിതാവ് പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞാൻ തകർന്നുപോകുന്നില്ല, അല്ലെങ്കിൽ തകർന്നുപോകാൻ ആഗ്രഹിക്കുന്നില്ല. ഇനി അങ്ങയെ കാണാനാകില്ലെന്നും നമ്മൾ സംസാരിക്കാനാകില്ലെന്നും ചിന്തിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങ് വളരെ നേരത്തെ പോയി. നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ആസ്വദിക്കാനുണ്ടായിരുന്നു,” മെസ്സി ഇൻസ്റ്റഗ്രാമിൽ വേദനയോടെ കുറിച്ചു.
“അവസാന ലോകകപ്പിൽ കളിക്കണമെന്ന് പിതാവ് എന്നോട് ഒരുപാട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആരോഗ്യനില ഏറ്റവും മോശമായത്. എന്റെ ഒരു ടൂർണമെന്റില്‍ പങ്കെടുക്കാതിരുന്നതും ആദ്യമായിരുന്നു. എന്നാൽ അമ്മ പറഞ്ഞു, ആരോഗ്യനില മെച്ചപ്പെടുമെന്നും യാത്ര ചെയ്യാൻ കഴിയുമെന്നും. ഞങ്ങൾ ഫൈനലിൽ എത്തുമെന്നും അപ്പോൾ പിതാവിന് യാത്ര ചെയ്യാമെന്നും ഞാൻ പിതാവിനോടു പറഞ്ഞു,” മെസ്സി പോസ്റ്റില്‍ കുറിച്ചു.