FIFA Fan Festival in downtown Houston (RONALDO SCHEMIDT / AFP)

FIFA Fan Festival in downtown Houston (RONALDO SCHEMIDT / AFP)

ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കവേ, ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ആതിഥേയരായ അമേരിക്കയും പോർച്ചുഗലും ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നിർണ്ണായക മത്സരങ്ങളുടെ ടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. സെക്കൻഡറി മാർക്കറ്റ്‌പ്ലേസായ 'ടിക്-പിക്' (TickPick) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സ്പെയിൻ-ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലാണ് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നേരത്തെ ഏകദേശം 2,950 ഡോളർ (ഏകദേശം 2.47 ലക്ഷം രൂപ) വരെ ഉണ്ടായിരുന്ന ടിക്കറ്റ് വില, ചൊവ്വാഴ്ച ഉച്ചയോടെ 1,200 ഡോളറിലേക്ക് (ഏകദേശം 1 ലക്ഷം രൂപ) കൂപ്പുകുത്തുകയായിരുന്നു.

പ്രീ-ക്വാർട്ടറിൽ ബെൽജിയത്തോട് 4-1 ന് അമേരിക്ക പരാജയപ്പെട്ടതാണ് ടിക്കറ്റ് ഡിമാൻഡ് കുറയാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. ആതിഥേയർ ക്വാർട്ടറിൽ ഉണ്ടായിരുന്നെങ്കിൽ ആരാധകരുടെ തിരക്ക് കാരണം വില ഇനിയും ഉയരുമായിരുന്നു. കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതും ടിക്കറ്റ് വിലയെ ബാധിച്ചു. റൊണാൾഡോയും ആതിഥേയരായ അമേരിക്കയും തമ്മിലുള്ള ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലും ഈ വിലയിടിവ് പ്രകടമാണ്. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്കും കൂപ്പുകുത്തിയിരുന്നു. 989 ഡോളര്‍ (ഏകദേശം 83,000 രൂപ) മുതല്‍ ഫ്രാൻസ്- മൊറോക്കോ മല്‍സരത്തിന്‍റെ ടിക്കറ്റുകൾ ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫ്രാൻസ്- മൊറോക്കോ മല്‍സരങ്ങളോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ആരംഭിച്ചത്.

അതേസമയം, സ്പെയിൻ- ബെൽജിയം മത്സരം ഇന്ത്യന്‍ സമയം ഇന്ന് അര്‍ദ്ധരാത്രി 12.30 ന് നടക്കും. മാത്രമല്ല, ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ എർലിങ് ഹാളണ്ടിന്റെ നോർവേ, ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടിനെ നേരിടും. അവസാന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും. ഞായറാഴ്ച തന്നെയാണ് ഈ മല്‍സരവും.

ENGLISH SUMMARY:

FIFA World Cup quarter final ticket prices have seen a significant drop following the elimination of host nation USA and Portugal. This decrease is attributed to the absence of popular teams and players, impacting demand in secondary marketplaces for crucial matches like Spain vs Belgium and France vs Morocco.