ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനായി മുതിര്‍ന്ന താരങ്ങളായ കെ.എല്‍. രാഹുലും ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജും കളിക്കും. അതേസമയം തിലക് വര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ എന്നിവരുടെ പങ്കാളിത്തം പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ അനുമതി അനുസരിച്ചായിരിക്കും. സെപ്റ്റംബര്‍ ആറിന് ചെന്നൈയിലാണ് ഫൈനല്‍ മല്‍സരം.
രാഹുല്‍, സിറാജ്, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്ക് നിലവില്‍ മല്‍സരങ്ങളില്ല. ഇത്തരത്തിലുള്ള കളിക്കാര്‍ ദുലീപ് ട്രോഫി ഫൈനല്‍ കളിക്കണമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഓഗസ്റ്റ് 27 നാണ് മൂന്നു പേരും അവസാനം കളിച്ചത്. സെപ്റ്റംബര്‍ 27 ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയാണ് ഇനി കളിക്കാനുള്ളത്. എന്നാല്‍ ട്വന്‍റി 20 ടീമിന്‍റെ ഭാഗമായ തിലക് വര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി എന്നിവര്‍ കളിക്കണമോ എന്ന് ഗംഭീര്‍ തീരുമാനിക്കും എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഫ്ഗാന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീം സെപ്റ്റംബർ 9 അല്ലെങ്കിൽ 10 തീയതികളിൽ ഡൽഹിയിൽ എത്തണം. മൂവരും കൃത്യസമയത്ത് ടീമിനൊപ്പം ചേരണമെന്ന് ഗംഭീര്‍ തീരുമാനിച്ചാല്‍ ഫൈനൽ കളിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ഗംഭീര്‍ ഇളവ് നല്‍കിയാല്‍ മാത്രമെ തിലക് വര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഫൈനല്‍ കളിക്കുകയുള്ളൂ. സെപ്റ്റംബര്‍ 13 നാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20 മല്‍സരം.
സെന്‍ട്രല്‍ സോണിനെ തോല്‍പിച്ചാണ് വൈഭവിന്‍റെ ഈസ്റ്റ് സോണ്‍ ഫൈനലിലെത്തിയത്. സെമിയില്‍ 43 പന്തില്‍ 40 റണ്‍സാണ് വൈഭവ് നേടിയത്. രണ്ടു സിക്സറും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിങ്സ്.