വെനസ്വേലയിൽ 39 സെക്കൻഡിന്‍റെ ഇടവേളയിൽ ഉണ്ടായ രണ്ട് ഭൂചലനങ്ങൾ ലോകത്തിന്‍റെ നോവായി മാറി. പ്രിയപ്പെട്ടവരെ നഷ്‌ടമായവർ കരഞ്ഞ് തളർന്ന് നിസഹായരായി മാറിയിരിക്കുന്നു. പരുക്കേറ്റവർ ജീവൻ നിലനിർത്താൻ പോരാടുന്ന കാഴ്ച ലോകത്തിന്‍റെ കണ്ണു നിറയ്ക്കുന്നതാണ്. മരണപ്പെട്ടവർ എത്രയെന്ന് അറിയാതെ ഇടക്കാല സർക്കാർ കൈ മലർത്തുന്നു. അങ്ങനെ നഷ്ടത്തിന്‍റെയും തീരാസങ്കടങ്ങളുടെ ഭൂമിയായി വെനസ്വേല ലോകത്തിന്‍റെ മുന്നിൽ കണ്ണീർ കാഴ്ചയായി തുടരുന്നു.
ജൂൺ 25 ന് കാരക്കസിൽ ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയപ്പോൾ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഈ തുടർച്ചലനങ്ങൾ കാരക്കസിന്‍റെ നാശത്തിലേക്ക് വഴിമാറി. കോണ്‍ക്രീറ്റ് സ്ലാബീനടിയില്‍ കുടുങ്ങിയ ഉറ്റവരെ വീണ്ടെടുക്കാന്‍ വഴിയില്ലാതെ നിലവിളിക്കുന്നവര്‍, കയ്യോ , കലോ മുറിച്ചുമാറ്റേണ്ടി വന്നവര്‍, മുറിയുടെ വാതിലില്‍ പിടിച്ചുതൂങ്ങിക്കിടന്ന് രക്ഷാകരങ്ങളുടെ ഭാഗ്യം ലഭിച്ചവര്‍, എല്ലാം നഷ്ടപ്പെട്ടവര്‍.
സാധാരണയായി ഒരു വലിയ ചലനത്തിന് പുറകേ അതിനെ തുടർന്ന് ചെറിയ ചലനങ്ങൾ ഉണ്ടാവറുണ്ട്. എന്നാൽ വെനസ്വേലയിൽ 39 സെക്കൻഡിന്‍റെ വ്യത്യസത്തിൽ ഉണ്ടായ ചലനങ്ങൾ തീവ്രത കൂടിയതായിരുന്നു. സമീപകാല ചരിത്രത്തിൽ വെനസ്വേലയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പമായി മാറി.
റിക്ടർ സ്‌കെയിലിൽ 3 രേഖപ്പെടുത്തിയാൽ അത് ചെറിയൊരു ഭൂചനമാണ് , 4 മുതൽ 4.9 മുതൽ മുതലാണ് രേഖപ്പെടുത്തുന്നതെങ്കിൽ വീടുകളിൽ നമുക്ക് അത് അനുഭപ്പെടും.5.9 മുതലാണെങ്കിൽ ദുർബലമായ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുo.5 മുതൽ 5.9 വരെയാണെങ്കിൽ ദുർബലമായ കെട്ടിടങ്ങൾക്ക് അത് കേടുപാടുകൾ വരുത്തും. ഇനിയത് 6 മുതൽ 6.9 വരെ ആണെങ്കിൽ ശക്തമായ ഭൂചലനമാണ്. ജനസാന്ദ്രത ഏറെയ പ്രശേങ്ങളിൽ വലിയ നാശനഷ്‌ടം ഉണ്ടാക്കുകയും ചെയ്യും., എന്നാൽ റെക്ടർ സെക്െയിലിൽ 7 മുതൽ 7.9 വരെയാണ് രേഖപ്പെടുത്തുന്നതെങ്കിൽ അതിനെ അതിശക്തമായ ഭൂചലനമായി കാണക്കാം. വെനസ്വലേയിൽ 7.2 യും 7.3 ആയിരുന്നും റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. . 100 കീലോമീറ്റർ വ്യാപ്‌തിയിൽ ഗുരുതര നാശനഷ്‌ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണ് ഇത്തരം ചലനങ്ങൾ. ഇനി 8 ന് മുകളിൽ ആണെങ്കിൽ രേഖപ്പെടുത്തുന്ന ഭൂചലനമാണെങ്കിൽ വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.2004 യിലെ സൂനാമിയ്ക്ക് കാരണമായ ഭൂചലനത്തിൻ്റെ തീവ്രത 9.1 ആയിരുന്നു. വെനസ്വലേയിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളിൽ ആദ്യത്തിനെക്കാൾ തീവ്രത കൂടിയതായിരുന്നു രണ്ടാമത്തെത്. ഒരു രാജ്യത്തെ മുഴുവൻ നിശ്ചലമാക്കി ഈ രണ്ട് ചലനങ്ങൾ.
ലാഗു വാറയിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. അമേരിക്കയിൽ നിന്നും നാട് കടത്തപ്പെട്ട് വെനസ്വേലയിൽ എത്തിയ 146 പേരെ പാർപ്പിച്ചിരുന്ന ഹോട്ടൽ ദൂചലനത്തിൽ തകർന്നു വീഴുന്നു. ഇതിൽ ചിലരൊക്കെ അദ്‌ഭുതകമായി രക്ഷപ്പെടുന്നു, ബാക്കിയുള്ളവർ മരണത്തിന് കീഴടങ്ങി. അങ്ങന കരളലയിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും വാർത്തകളുമാണ് വരുന്നത്. 3000 മുകളിലേക്ക് മരണ സംഖ്യ എത്തുന്നു എന്നത് ലോകത്തെ ആശങ്കിലാഴ്ത്തുന്നു. കാണാതയവരുടെ കണക്ക് 60000 ത്തിന് മുകളിലേക്ക് പോകുന്നു. യു എസ് ജിയാളിജിക്കൽ Survey പറയുന്നത് ഒരു ലക്ഷേത്തിന് മുകളിലാണ് മരിച്ചവരുടെ സംഖ്യ എന്നാണ്. കെട്ടിടവശിഷ്ടങ്ങളും ,ഭൂമി രണ്ടായി പിളർന്ന സ്ഥലളിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയുന്നില്ല. രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത വെനസ്വേലയിൽ കൂടുവരുന്നു എന്നാണ് വിദഗ്ദർ പറയുന്നത്. വെനസ്വേലയിൻ പ്രസിഡൻ്റിനെ അമേരിക്കാ തട്ടികൊണ്ടുപോയി ആ രാജ്യത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. അതിനു ശേഷം ഇതാ വെനസ്വേലയെ ഞെട്ടിച്ച് സർവനാശം വിതച്ച് ഭൂകമ്പം.
വെനസ്വേലയ്ക്ക് സഹായ ഹസ്ദവുമായി ഇന്ത്യയെത്തി.ഭക്ഷണപദാര്‍ഥര്‍ധങ്ങളും , മരുന്നുകളുമായാണ് ഇന്ത്യ വെനസ്വേലയിലേക്ക് എത്തുന്നത്. 41 അംഗ മെഡിക്കല്‍ സംഘവും Amistad എന്ന ഓപ്പറേഷന്റെ ഭാഗമായി ദുരന്ത ഭൂമിയിലേക്ക് എത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദൗത്യസംഘങ്ങള്‍ വിശ്രമില്ലാതെ തിരിച്ചില്‍ തുടരുകയാണ് . രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കൊപ്പം വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന വെനസ്വേലയില്‍ ആശുപത്രികളില്‍ ആവശ്യത്തിനു മരുന്നും മറ്റു സൗകര്യങ്ങളുമില്ലാത്തത് സ്ഥതി സങ്കീര്‍ണമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴില്ലായ്മയുടെയും നടുവിലായ വെനസ്വലയിലയില്‍ ഭൂകമ്പം മൂലം കൂടുതല്‍ മാനുഷികദുരന്തമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 6 മാസം മുന്‍പ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന തട്ടിക്കൊണ്ടുപോയി തടവിലാക്കിശേഷം വെനസ്വേലയില്‍ യുഎസ് അനുകൂല ഭരണകൂടമാണുള്ളത്. ദുരന്തം 70 ലക്ഷം പേരെ ബാധിച്ചതായി യുഎന്‍ അറിയിച്ചു. ഭൂകമ്പമുണ്ടായി 5 മണിക്കൂറിനകം ഇരുപതോളം തുടര്‍ചലനങ്ങളാണ് രേഖപ്പെടുത്തിയത്. തുടര്‍ചലന ഭീതി ജനങ്ങള്‍ മണിക്കൂറുകളേോളം തെരുവിലാണ് കഴിഞ്ഞത്. ലാഗെറിയില്‍ കെട്ടിടവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വെനസ്വേലയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം തകര്‍ന്നു. ഫ്രഞ്ച് എംബസിക്കും കേടുപറ്റി . രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.
വെനസ്വേലയില്‍ ചെറുതും വലുതായ ഭൂചലനങ്ങള്‍ പതിവായി രേഖപ്പെടുത്തുന്ന സ്ഥലമാണ്. വെനസ്വേലയുടെ വടക്കന്‍ ഭാഗം കരീബയന്‍ ടെറ്റ്റോനിക് പ്ലാറ്റിന്റെയും ദക്ഷിണ അമേരിക്കന്‍ പ്ലാറ്റിന്റെയും അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പ്ലാറ്റുകളും വശങ്ങളിലേക്ക് നീങ്ങുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഈ സമ്മര്‍ദ്ദമാണ് ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. സാറ്റലൈറ്റ് ചിത്രങ്ങള്‍, ജിപിഎസ് അളവുകള്‍ റൂട്ട് മാപ്പുകള്‍ ഒക്കേോാ പരിശോധിച്ച് ഭൂമിക്കടിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള പഠനങ്ങള്‍ തുടരുകയാണ്. ഏത് Fault രേഖയാണ് പൊട്ടിയത്. രണ്ട് ഭൂചലനങ്ങള്‍ 39 സെക്കന്റിന്റെ വ്യാത്യാസത്തില്‍ എങ്ങനെ ഉണ്ടായി , ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാതിരാക്കാനുള്ള മുന്‍കരുതലുകള്‍ ഇതിനെ പറ്റിയെല്ലാം കൃത്യമായി പഠിക്കണം.