TOPICS COVERED

പറഞ്ഞതിലും കൃത്യം അരമണിക്കൂര്‍ മുമ്പ് ഷൈന്‍ ടോം ചാക്കോ പൊലീസ് സ്റ്റേഷനിലെത്തി. ഹോട്ടലില്‍നിന്ന് ഓടിയവേഗമില്ല, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അകത്തേക്ക്.  അവിടെ താരത്തെ കാത്തിരുന്നത് പൊലീസിന്റെ ചോദ്യാവലി.

ലഹരി പരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ താമസംകൂടാതെ ചോദ്യംചെയ്യലിന് തുടക്കം. നാര്‍ക്കോട്ടിക്, സെന്‍ട്രല്‍ എ.സി.പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കഴിഞ്ഞ ദിവസം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടതിന് എന്തിന് ? ലഹരി ഇടപാടുകാരുമായി ഏതെങ്കിലും ഘട്ടത്തില്‍ ബന്ധപ്പെട്ടോ ? ഷൈന്‍ ടോമിന്റെ വാട്സാപ് ചാറ്റുകളും കോളുകളും പരിശോധിച്ച പൊലീസ്, ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചു. 

ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിച്ചു.പൊലീസ് സംഘത്തെ കണ്ട് ഓട‌ിയത് ഗുണ്ടകളെന്ന് കരുതിയെന്ന് ഷൈന്‍ ടോം ചാക്കോയൂടെ മൊഴി. ഹോട്ടലിലെ റൂമിന്റെ വാതിലില്‍ തട്ടിയത് പൊലീസ് ആണെന്ന് മനസിലായില്ല. തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നാണ് തമിഴ്നാട്ടിലേക്ക് രക്ഷപെട്ടതെന്നും ഷൈന്‍ മൊഴി നല്‍കി. പോലീസ്റ്റ് സ്റ്റേഷനുള്ളില്‍ ചോദ്യമുനയില്‍ ൈഷന്‍ ടോം ചാക്കോ തുടര്‍ന്നു. പുറത്ത് മാധ്യമങ്ങളും. ഉച്ചയോടെ അറസ്റ്റിന്റെ സൂചനകള്‍.

ഷൈന്‍ ടോമിനെതിരെ കേസെടുക്കുന്നതെങ്ങനെ ? ഏത് വകുപ്പില്‍ ? പൊലീസ് ഗൗരവമായി ആലോചിച്ചു. ഷൈനിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതിന്റെ സാധ്യതയാണ് പൊലീസ് തേടുന്നത്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 29 പ്രകാരം കേസെടുക്കാനാണ് നീക്കം.  ഒടുവില്‍ അതില്‍ തീരുമാനമായി. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ചോദ്യംചെയ്യലിനിടെ ഷൈന്‍ മൊഴിനല്‍കിയിരുന്നു. സജീറിനെ തേടിയാണ് പൊലീസ് ഷൈന്‍ താമസിച്ച ഹോട്ടലില്‍ പൊലീസ് എത്തിയത്. 

പൊലീസ് അത് ഗൗരവമായി എടുത്തു. ഷൈനിനെതിരെ കേസ്. തൊട്ടുപിന്നാലെ  ലഹരി ഉപയോഗിച്ചതിനും ഗൂ​ഢാലോചനയ്ക്കും ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. അറസ്റ്റ് ഷൈന്‍ ടോം ചാക്കോയ്ക്ക് മാറ്റമുണ്ടാക്കിയാലും ഇല്ലെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു– ചലച്ചിത്ര സംഘടനകള്‍ ആഗ്രഹിക്കുന്നതുപോലെ സിനിമാലോകത്തുനിന്ന് ലഹരി ഒഴിയുമോ? 

ENGLISH SUMMARY:

Actor Shine Tom Chacko reached the police station exactly half an hour before the scheduled time, contrary to his earlier claim. He did not flee from the hotel as initially reported but chose not to respond to media queries upon arrival. Inside, the police were waiting with a series of questions regarding the drug case.