ക്രൂരപീഡനങ്ങളില്‍ പെണ്‍കുട്ടികളുടെ നിലവിളി ഉയരുമ്പോള്‍ ഉത്തരം പറയേണ്ടതാര്..?

ഉത്തര്‍പ്രദേശിലെ ഹാത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ ജനരോഷം ഇരമ്പുകയാണ്. കുടുംബാംഗങ്ങളെ ഒരു നോക്കുകാണിക്കാതെ, അന്ത്യകര്‍മങ്ങള്‍ക്ക് അവസരം നല്‍കാതെ മൃതദേഹം പൊലീസ് കത്തിച്ചുകളഞ്ഞു. പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു.. വീട്ടിലേയ്ക്ക് ആരെയും കടത്തിവിടുന്നില്ല പൊലീസ്..അവിടെ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല...എന്തൊക്കെയോ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് യോഗി സര്‍ക്കാര്‍..യുപിയില്‍ ക്രൂരപീഡനങ്ങളില്‍ പെണ്‍കുട്ടികളുടെ നിലവിളി ഉയരുമ്പോള്‍ ഉത്തരം പറയേണ്ടതാര്..?