ശബരിമലയും ക്വാറിയും കാരുണ്യയും ചൂടേറ്റിയ പോരാട്ടവേദി; വോട്ടുകവല

യുഡിഎഫ് എൽഡി എഫ് നേർക്കുനേർ പോരാട്ടവേദിയായി മനോരമ ന്യൂസ് വോട്ടുകവല.  ശബരിമല ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾക്കൊപ്പം ക്വാറിയും കാരുണ്യയുമെല്ലാം ചർച്ചയുടെ ചൂടേറ്റി. മെല്ലെത്തുടങ്ങി പിന്നെ കത്തിക്കയറുന്ന പതിവിന് വിപരീതമായിരുന്നു പനയ്ക്കപ്പാലത്തെ വോട്ടുകവല. ചർച്ചയുടെ തുടക്കം തന്നെ വോട്ടർമാരുടെ ഇടപെടലുകൾ.

കാരുണ്യ പദ്ധതിയെ എൽഡിഎഫ്  ഇല്ലാതാക്കിയെന്ന് ആരോപണവുമായി യുഡിഎഫ്, കാരുണ്യയേക്കാൾ മികച്ച പദ്ധതി നടപ്പാക്കിയെന്ന് എൽഡിഎഫിന്റെ തിരിച്ചടി. പിന്നെ വിഷയം ശബരിമല യായി. നേട്ടം പറയാനുള്ള മുന്നണികളുടെ  ശ്രമത്തെ വിമർശിച്ച് വീട്ടമ്മ.

അടിയും തിരിച്ചടിയുമായി ചർച്ച ക്ലൈമാക്ലിലേക്ക്. ഇതിനിടയിൽ മൂന്നു മുന്നണികളെയും വിമർശിച്ച് ക്വാറി എന്ന ജനകീയ വിഷയവും ഉയർന്നു വന്നു. ജോസ് ടോമിന്റെ സ്ഥാനാർഥിത്വവുമായി ബസപ്പെട്ടുണ്ടായ വിവാദങ്ങളും മാണി സി കാപ്പനെതിരായ അഴിമതി ആരോപണങ്ങളുമെല്ലാം ചർച്ചയുടെ ചൂടു കൂട്ടി. വിജയത്തെക്കുറിച്ചുള്ള മുന്ന മുന്നണികളുടെയും പ്രതീക്ഷകളും വോട്ടുകവലയിൽ നിറഞ്ഞു നിന്നു.