പ്രളയം തകർത്തെറിഞ്ഞ പാതാർ; പെയ്തൊഴിയാതെ കാഴ്ചകൾ

ചരിത്രത്തിലെ ഏറ്റവുമധികം ഉരുൾപൊട്ടലുകൾക്കും മരണങ്ങൾക്കും സാക്ഷ്യം വഹിച്ച് ഒരു വർഷം കഴിയുമ്പോഴും നമ്മൾ എന്തു തയാറെടുപ്പുകളാണു നടത്തിയത്? സൂചനകൾ തിരിച്ചറിഞ്ഞ് സുരക്ഷാ മുൻകരുതലുകളെടുത്താൽ മാത്രമേ ഏതു ദുരന്തത്തെയും അതിജീവിക്കാനാകൂ. മലപ്പുറത്തെ കവളപ്പാറയിലും തൊട്ടടുത്ത പാതാറിലും വയനാട്ടിലെ പുത്തുമലയിലും ദുരന്തത്തിനു മുൻപ് പ്രകൃതി കൃത്യമായ സൂചനകൾ നൽകിയിരുന്നു.

അതു തിരിച്ചറിയുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും എത്രത്തോളം വിജയിച്ചു എന്നതാണ് ഗൗരവമായി വിലയിരുത്തേണ്ടത്. ഈ ഓണക്കാലത്ത് പാതാറിലെ ദുരിതഭൂമിയിലിരുന്ന് പ്രളയകാല ഓർമകൾ പങ്കുവെയ്ക്കുകയാണ് മനോരമന്യൂസിലെ മാധ്യമപ്രവർത്തകർ. പെയ്തൊഴിയാതെ കാഴ്ചകൾ പ്രത്യേക പരിപാടികൾ.