കഞ്ചിക്കോട് പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന് എംഎല്‍എയും എംപിയും

കഞ്ചിക്കോട് വ്യവസായമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്ര പദ്ധതിരേഖ തയ്യാറാക്കണമെന്ന് പാലക്കാട് എംഎല്‍എയും എംപിയും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റേത് അനാസ്ഥയാണെന്ന് ഇരുവരും കുറ്റപ്പെടുത്തി. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് വ്യവസായികളുടെ പരാതി. 

കേരളത്തിലെ രണ്ടാമത്തെ  വലിയ വ്യവസായ മേഖലയാണ് കഞ്ചിക്കോട്ടിലേത്. ഒന്നാം സ്ഥാനം കൊച്ചിക്കാണ്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക്് വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടില്ലെന്നാണ് ആരോപണം. 

പ്രശ്നം പരിഹരിക്കാന്‍ സമഗ്ര പദ്ധതി രേഖ ആവശ്യമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയും എം.ബി. രാജേഷ് എം.പിയും. കുടിവെള്ളക്ഷാമവും മലിനീകരണവുമടക്കമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ വ്യവസായ ശാലകള്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.