ബൈക്ക് അപകടം ജീവിതം തകര്‍ത്തു; കനിവ് തേടി രഞ്ജിത്ത്

Untitled design - 1
SHARE

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ ദുരിതം അനുഭവിക്കുന്നു. വയനാട് മാനന്തവാടി പടമല സ്വദേശി രഞ്ജിത്തിന്‍റെ ലോകം കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടിലെ കിടക്ക തന്നെയാണ്.

2023 ജനുവരിയിലാണ് രഞ്ജിത്തിന്‍റെ ജീവിതം മാറ്റിമറിച്ച ബൈക്ക് അപകടം സംഭവിച്ചത്. ഡെലിവറി ബോയിയായി ജോലിചെയ്യുന്നതിനിടെ ആയിരുന്നു അപകടം. അന്ന് തുടങ്ങിയ ചികില്‍സ, ഒരു വര്‍ഷമിപ്പുറവും പൂര്‍ത്തിയായിട്ടില്ല. അപകടത്തിനു പിന്നാലെ കിഡ്നി തകറാലിലായതും പരിക്ക് ഭേദമാകുന്നതിന് തിരിച്ചടിയായി.

ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യാനായി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണം. കാലില്‍ കമ്പി ഇട്ടിരിക്കുന്നതിനാല്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് വേണം. ട്രൈബല്‍ വകുപ്പില്‍ നിന്ന് പലപ്പോഴും ആംബുലന്‍സ് കിട്ടാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി പതിവാണ്.

‌രണ്ടുപേരുടെ സാനിധ്യം എപ്പോഴും ഉണ്ടായിരിക്കേണ്ടതിനാല്‍ അപകടത്തിനു ശേഷം രഞ്ജിത്തിന്‍റെ അമ്മയ്ക്കും അച്ഛന്‍ രാജഗോപാലനും ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്താല്‍ മുന്നോട്ടു പോകുന്ന കുടുബം രഞ്ജിത്തിന്‍റെ ചികില്‍സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്.

youth seriously injured in a bike accident is seeking medical help

MORE IN NORTH
SHOW MORE