ചാനലിലൂടെ പ്രസിഡണ്ടിനെ നഗ്നമായി അപമാനിച്ചെന്നാരോപിച്ച് തുർക്കിയിൽ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തക സെഡെഫ് കബാസിനെയാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ തടങ്കലിലാക്കിയത്. പ്രസിഡണ്ട് റജപ് തയ്യിബ് എർദോഗാനെ അപമാനിക്കും വിധം ചാനലിലൂടെ സംസാരിക്കുകയും പിന്നാലെ ട്വിറ്ററിൽ സമാനഅഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രസിഡണ്ടിനെ ഇത്തരത്തിൽ അപമാനിക്കുന്നത് തുർക്കിയിൽ ഒരു വർഷം മുതൽ 4 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് തുർക്കിയിലെ മാധ്യമസംഘടനകൾ ആരോപിച്ചു.
പ്രസിഡണ്ടിനെ ചാനലിലൂടെ അപമാനിച്ചെന്ന് കേസ്; മാധ്യമപ്രവർത്തക അറസ്റ്റിൽ
സ്വന്തം ലേഖകൻ
MORE IN WORLD
-
കോവിഷീൽഡ് സ്വീകരിച്ചവരില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം; കുറ്റസമ്മതം നടത്തി കമ്പനി
-
അണക്കെട്ട് തകര്‍ന്നു; 50 മരണം; 17 കുഞ്ഞുങ്ങള്‍; നടുക്കം മാറാതെ ദൃക്സാക്ഷികള്‍
-
ഫ്ലാറ്റ് കത്തിച്ച് പൂച്ച; ലക്ഷങ്ങളുടെ നഷ്ടം; രോഷം പൂണ്ട് ഉടമ ചെയ്തത്..!
-
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കാന്‍ ഇറാഖ്; പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ
-
സൗന്ദര്യമല്‍സരത്തില്‍ കിരീടം ചൂടി 60കാരി അലക്സാന്‍ഡ്ര; പുതുചരിത്രം
-
'എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ കറുത്തവര്ഗക്കാരന് ദാരുണാന്ത്യം
RELATED STORIES
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.