കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് വൂള്‍സി ഫയർ എന്ന് പേരിൽ താണ്ഡമാടുന്നത്. 70,000 ഏക്കര്‍ ഭുമി കത്തി നശിക്കുകയും 6700 കെട്ടിടങ്ങളെ അഗ്‌നി വിഴുങ്ങുകയും ചെയ്തു. നിരവധി വന്യമൃഗങ്ങളും ചത്തു. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തുമാണ് കാട്ടുതീ. ബുട്ടി കൗണ്ടിയിലെ 35 പേരെയണ് കാണാതായത്. നഗരത്തിലേക്കും തീ പടര്‍ന്നതോടെ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചു.
നിരവധി പേരുടെ ജീവന്‍ കവര്‍ന്ന കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ നടി ശ്രുതി ഹാസന്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതിന് ഒരു ദിവസം മുന്‍പുവരെ ലോസ് ആഞ്ചല്‍സിലും മാലിബുവിലും താന്‍ ഉണ്ടായിരുന്നെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇപ്പോള്‍ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി കുറിച്ചു.
നടിയും മോഡലുമായ കിം കര്‍ദാഷിയാനെ കാലിഫോര്‍ണിയ സ്റ്റേറ്റ് അധികൃതര്‍ വീട്ടില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. കാട്ടുതീ കര്‍ഡാഷിയാന്റെ വീടിനെയും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചത്. കാലിഫോര്‍ണിയയിലെ നഗരമായ കാലബസാസിലാണ് കര്‍ഡാഷിയാന്റെ വീട് സ്ഥിതി ചെയ്യുന്നത്.
ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യുലര്‍മോ ഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവര്‍ കാട്ടുതീ കാരണം കാലിഫോര്‍ണിയയിലെ തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 35 പേരെ കാണാതായിട്ടുണ്ട്.