3800 വര്‍ഷം മുൻപ് ജീവിച്ച സ്ത്രീ; ഭൗതികാവശിഷ്ടം പുറത്തെടുത്തു; വഴിത്തിരിവ്

3800 വര്‍ഷം മുൻപ് ജീവിച്ചിരുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഗവേഷകർ. 1998ലാണ് ഇവരുടെ ഭൗതീകാവശിഷ്ടങ്ങൾ കാണുന്നത്. 

3550- 3960 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നതാണ് ഈ ജോമന്‍ വനിതയെന്നാണ് കരുതപ്പെടുന്നത്. ടോക്യോ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുര്‍ ആന്റ് സയന്‍സിലെ ഹിഡാക്കി കന്‍സാവയാണ് ഈ ജോമന്‍ സ്ത്രീയുടെ ഗവേഷണത്തിന് പിന്നില്‍. ഭൗതികാവശിഷ്ടത്തിലെ പല്ലില്‍ നിന്നും എടുത്ത ഡിഎന്‍എ ഉപയോഗിച്ചാണ് ഹിഡാക്കി കന്‍സാവയും സംഘവും നിര്‍ണ്ണായകമായ പലകാര്യങ്ങളും കണ്ടെത്തിയിരിക്കുന്നത്. 

മധ്യവയസ് പിന്നിട്ടിരുന്ന ഈ ജോമന്‍ സ്ത്രീക്ക് കൂടിയ അളവില്‍ മദ്യം കഴിക്കാന്‍ ശേഷിയുണ്ടായിരുന്നു. നനവുള്ള ചെവിക്കായവും കൊഴുപ്പേറിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയും ഇവര്‍ക്കുണ്ടായിരുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ പുതിയ പലതിലേക്കും നയിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. 

കറുത്ത തലമുടിയും ചെമ്പന്‍ കണ്ണുകളും ചുണങ്ങുകളും അവര്‍ക്കുണ്ടായിരുന്നു. ഈ ലക്ഷണങ്ങള്‍ പ്രകാരമുള്ള ജാപ്പനീസ് ജോമന്‍ സ്ത്രീയുടെ മുഖരൂപവും ഗവേഷകര്‍ നിര്‍മിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വെയിലുകൊണ്ടതുകൊണ്ട് ചെമ്പിച്ച് ഇരുണ്ട നിറമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഏഷ്യയിലെ പ്രധാന ജനസമൂഹങ്ങളില്‍ നിന്നും 38,000- 18,000 വര്‍ഷങ്ങള്‍ക്കിടെയാണ് ജോമന്‍ ഗോത്രം വഴിമാറിയതെന്നാണ് കരുതപ്പെടുന്നത്. ആധുനിക ജപ്പാന്‍കാരില്‍ ചിലരുടെ സവിശേഷതയായ കൂടിയ അളവില്‍ മദ്യം കഴിക്കാനുള്ള ശേഷി ഈ ജോമന്‍ സ്ത്രീക്കുമുണ്ടായിരുന്നു.