ടോട്ടനം ഹോട്സ്പറിനെതിരായ മല്‍സരം; റൊണാൾഡോ പകരക്കാരനായിറങ്ങില്ല

ടോട്ടനം ഹോട്സ്പറിനെതിരായ മല്‍സരത്തില്‍ പകരക്കാരനായിറങ്ങാന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വിസമ്മതിച്ചെന്ന് സ്ഥിരീകരിച്ച് യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. രണ്ടാം തവണ പിഴവ് ആവര്‍ത്തിച്ചതിനാലാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നും ടെന്‍ ഹാഗ് വ്യക്തമാക്കി. 

പകരക്കാരനായിറങ്ങാന്‍ ക്രിസ്റ്റ്യാനൊ വിസമ്മതിച്ചോ എന്ന ചോദ്യത്തിന് യെസ് എന്ന ഒറ്റവാക്കില്‍ അതിവേഗമെത്തി എറിക് ടെന്‍ ഹാഗിന്റെ മറുപടി. അച്ചടക്കലംഘത്തനത്തിന് അനന്തരഫലമുണ്ടായിരിക്കുമെന്നും പരിശീലകന്റെ മുന്നറിയിപ്പ്. ആദ്യമായല്ല ക്രിസ്റ്റ്യാനൊ പകരക്കാരനായിറങ്ങാന്‍ വിസമ്മതിക്കുന്നതെന്നുകൂടി വെളിപ്പെടുത്തി ടെന്‍ ഹാഗ്. പ്രീ സീസണിലെ പിഴവ് പ്രീമിയര്‍ ലീഗിലും ആവര്‍ത്തിച്ചതോടെയാണ് നടപടിയെടുത്തത്.

ഇന്നുരാത്രി നടക്കുന്ന ചെല്‍സിക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോയുടെ അഭാവം ടീമിനെ ബാധിക്കുമെന്നും ടെന്‍ ഹാഗ്. കാരിങ്ടണിലെത്തിയെങ്കിലും ടീമിനൊപ്പമല്ല ക്രിസ്റ്റ്യാനൊ പരിശീലനം നടത്തിയത്.