സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്താനായില്ല; സമനിലകൊണ്ട് തൃപ്തരായി വെയില്‍സ്

ഇന്നലെ നടന്ന ആദ്യമല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു വെയില്‍സ്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ലീഡ് നേടിയശേഷം മധ്യനിരയില്‍ നിന്ന് ഷക്കീരിയെ പിന്‍വലിച്ചതാണ് സ്വറ്റ്സര്‍ലന്‍ഡിന് തിരിച്ചടിയായത്.

ഗരത് ബെയ്്ലിന്റെ വെയില്‍സിനെ നിശബ്ദമാക്കുന്ന പ്രകടനാണ് സ്വിറ്റ്സര്‍ലന്‍ഡ് പുറത്തെടുത്തതെങ്കിലും വിജയഗോള്‍ മാത്രം കണ്ടെത്താനായില്ല. വെല്‍ഷ് ഗോള്‍പോസ്റ്റിലേയ്ക്ക് തൊടുത്ത 18 ഷോട്ടുകളില്‍  ലക്ഷ്യം കണ്ടത് ഒരെണ്ണം. കിഫര്‍ മൂറാണ് വെയില്‍സിന്റെ സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തുടങ്ങിയ നീക്കം കണക്കുകൂട്ടല്‍ തെറ്റാതെ സ്വിസ് ഗോപോസ്റ്റില്‍

മരിയോ ഗവ്രനോവിച്ച് രണ്ടുതവണ സ്വിറ്റ്സര്‍ലന്‍ഡിന് വിജയഗോള്‍ സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഓഫ്സൈഡില്‍ കുരുങ്ങി. (85 Offside Goal) വെല്‍ഷ് ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡിന്റെ തകര്‍പ്പന്‍ സേവുകളും വെയില്‍സിന്റെ രക്ഷയ്ക്കെത്തി.