ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത ഇതിഹാസ താരമാണ് എംഎസ് ധോണി. ആരാധകർ എറെയുളള മാസ്റ്റർ കൂൾ വളരെ വിനയത്തോടും സൗമത്യയോടും കൂടി മാത്രമേ ആരാധകരോട് സംവദിക്കാറുളളു. ഇന്നലത്തെ കളിയിൽ താരം ഷെയ്ൻ വാട്സൺ ആയിരുന്നു. 51 പന്തിൽ നിന്ന് സെഞ്ചുറി നേടി വാട്സൺ രാജസ്ഥാന് നിരാശജനകമായ ഒരു രാത്രി സമ്മാനിച്ചപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് മഹേന്ദ്ര സിങ് ധോണിയിലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് നടന്നു കൊണ്ടിരിക്കെയാണ് സംഭവം. 46 റണ്‍സെടുത്ത് സുരേഷ് റെയ്‌ന പുറത്തായതിന് പിന്നാലെ എം.എസ്.ധോണി ക്രീസിലേയ്ക്ക് നടക്കുമ്പോൾ ഗ്യാലറിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു ആരാധകൻ വന്ന് ധോണിയുടെ കാലുകളിൽ വീണു. എന്നാൽ ധോണി വളരെ പ്രസന്നവദനയായിരുന്നു. യാതൊരു അസ്വസ്ഥതയും കാണിക്കാതെ ആരാധകനെ പിടിച്ചു ഏൽപ്പിച്ചു. രണ്ട് വാക്ക് സംസാരിച്ച ശേഷം ക്രീസിലേയ്ക്ക് നടന്നു. ആനന്ദ കണ്ണീർ പൊഴിച്ച് യുവാവ് ഗ്യാലറിയിലേയ്ക്ക് മടങ്ങി. ഇഷ്ടതാരത്തിന്റെ കാലില്‍ വീഴുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മുമ്പും ധോണിയ്ക്ക് ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍കിങ്സ് 64 റണ്‍സിന് മത്സരത്തിൽ വിജയിച്ചു. ഷെയിന്‍വാട്സന്റെ സെഞ്ചുറി മികവില്‍205 റണ്‍സ് വിജയലക്ഷ്യം കുറിച്ച ചെന്നൈ 140 റണ്‍സിന് രാജസ്ഥാനെ പുറത്താക്കി.51 പന്തില്‍വാട്സണ്‍നൂറ് കടന്നു. 49 റണ്‍സോടെ റെയ്നയും ചേര്‍ന്നതോടെ രാജസ്ഥാന് മുന്നില്‍സൂപ്പര്‍കിങ്സ് 205 റണ്‍സ് വിജയലക്ഷ്യം കുറിച്ചു . വാട്സന്റെയടക്കം മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് അവസാന ഒാവറുകളില്‍ചെന്നൈ സ്കോര്‍പിടിച്ചുനിര്‍ത്തിയത് . മറുപടി ബാറ്റിങ്ങില്‍ക്ലാസ്നനും സഞ്ചുവും രഹാനയും വന്നപോലെ മടങ്ങി. ബെന്‍സ്റ്റോക്സും ബട്‌ലറും രാജസ്ഥാനായി പൊരുതി നോക്കി. പത്താം ഒാവറില്‍ബട്‌ലറെ മടക്കി ബ്രാവോ കൂട്ടുകെട്ട് പിരിച്ചു . 45 റണ്‍സോടെ സ്റ്റോക്സും മടങ്ങി. 140 റണ്‍സില്‍രാജസ്ഥാന്‍പോരാട്ടം അവസാനിപ്പിച്ചു.