സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ പുറത്ത്. ആതിഥേയരായ ഗോവയോട് ഒന്നിനെതിരെ രണ്ടു ഗോളിന് കേരളം തോറ്റു. ഗോവയ്ക്കായി ലിസ്റ്റണ്‍ കൊളാസോ ഇരട്ടഗോള് നേടി. രാഹുല്‍ രാജാണ് കേരളത്തിന്റെ ഏക ഗോള്‍ നേടിയത്. ഞായറാഴ്ച ഫൈനലില്‍ ഗോവ - ബംഗാളിനെ നേരിടും.
പൊരുതിക്കളിച്ച മിസോറമിനെ സഡൻഡെത്തിൽ വീഴ്ത്തി ബംഗാൾ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ. സഡൻഡെത്തിൽ 6–5നായിരുന്നു ബംഗാളിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മൽസരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ആദ്യ അഞ്ചു ഷോട്ടുകളിൽ ഇരുടീമുകളും നാലെണ്ണം വീതം വലയിലെത്തിച്ചു. ആറാം ഷോട്ടിലും ഇരുടീമുകളും ലക്ഷ്യം കണ്ടു. എന്നാൽ, മിസോറമിനായി ഏഴാം കിക്കെടുത്ത താരത്തിന്റെ ഷോട്ട് ബംഗാൾ ഗോള്‍കീപ്പർ തടഞ്ഞതാണ് കളിയിൽ നിർണായകമായത്. വൈകിട്ട് നടക്കുന്ന കേരളം–ഗോവ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബംഗാളിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് ഫൈനൽ.