ഒറ്റ രാത്രിയിൽ മീറ്ററുകളുെട മാത്രം വ്യത്യാസത്തില്‍ മൂന്നിടങ്ങളിൽ കവര്‍ച്ച

പാലക്കാട് തൃത്താല പരുതൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാത്രിയില്‍ മൂന്നിടങ്ങളിൽ കവര്‍ച്ച. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതിനൊപ്പം ഇരുചക്രവാഹനവും കവര്‍ന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പരുതൂർ ചിറങ്കര മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട്‌ പൊളിക്കാനും ശ്രമമുണ്ടായി. മദ്രസയുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു പ്രവേശിച്ചെങ്കിലും ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. പാലത്തറ തോട്ടുങൽ മുഹമ്മദ് നസീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പുതിയ ഇരുചക്രവാഹനവും കവര്‍ന്നു. 

സമീപകാലത്ത് നിരവധി മോഷണങ്ങൾ പരുതൂർ മേഖലയിൽ അരങ്ങേറിയിട്ടുണ്ട്. ഒറ്റ രാത്രിയിൽ മീറ്ററുകളുെട മാത്രം വ്യത്യാസത്തില്‍ മൂന്നിടങ്ങളിലാണ് കവര്‍ച്ചയുണ്ടായ‌ത്. പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ക്ഷേത്രത്തിന്റെയും മദ്രസയുടെയും സമീപത്ത് നിന്നായി മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ അണച്ച ശേഷം ഇയാള്‍ വേഗത്തില്‍ നടന്ന് നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.  

Palakkad Thrithala robbery