പിന്നിൽ പകയും ലഹരിയും; തലശേരിയെ ഞെട്ടിച്ച ഇരട്ടക്കൊല ചുരുളഴിഞ്ഞപ്പോൾ

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധി നേടിയ നാടാണ് തലശേരി . രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ മണിക്കുറുകൾ വെച്ചു എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കി പക തീർത്ത നാട് . ഒരു ദിവസം തന്നെ പകയും അതിന്റെ പ്രതികാരവും കണ്ട നാട് ... കുറെ നാളുകളായി രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തെല്ല് ശമനമുണ്ടു ഇവിടെ ...പകയുടെ പേരിൽ കത്തി കയ്യിലെടുക്കുന്നവർ ഒന്ന് ഒതുങ്ങി നിൽക്കുന്ന സമയം പക്ഷെ ...പ്രകോപനം കൊണ്ട് മാത്രം മുന്നിൽ നിൽക്കുന്നവന്റെ കഴുത്തിൽ കത്തി കുത്തിയിറക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന ചിലരാണ് ഇപ്പോൾ തലശേരിയുടെ സ്വസ്ഥത കെടുത്തുന്നത് ... പാറായി ബാബുവും കൂട്ടരും .... 

ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു ഇല്ലിക്കൽ നിട്ടൂർ സ്വദേശികളായ ഷെമീറും ഖാലിതും ... ബുദ്ധിമുട്ടുകളും സങ്കടങ്ങളും പങ്കുവെച്ചു ജീവിച്ചു .. മക്കളെ വിവാഹം കഴിപ്പിച്ചു ... മക്കൾ വലുതായി എന്നിട്ടും അവരുടെ സ്നേഹബന്ധത്തിനു പോറൽ വീണില്ല .... അന്നും സുഹൃത്ത് ഷെമീർ വിളിച്ചിട്ടാണ് ഖാലിദ് ഉച്ചതിരിഞ്ഞു വീട്ടിൽ നിന്ന് പോകുന്നത് ... അത് വഴി പള്ളിയിൽ പോകുമെന്ന് വീട്ടിൽ പറയുകയും ചെയ്തു ....പള്ളിയുമായി ചേർന്ന് നിന്ന് ജീവിക്കുന്ന ഖാലിദ് എന്നും എല്ലാവര്ക്കും ഒരു ഉപകാരി ആയിരുന്നു ...ജോലി കഴിഞ്ഞു വന്നാൽ പള്ളിയുടെ ഏതു ആവശ്യത്തിനും ഖാലിദ് ഓടിയെത്തും . അന്നും ഖാലിദ് പള്ളിയിലേക്കാണ് എന്നാണ് ഭാര്യയും കരുതിയത് ....പക്ഷെ ഷെമീറിന്റെ കൂടെ പോയ ഖാലിദിന്റെ ഞെട്ടിക്കുന്ന വിവരമാണ് ബന്ധുക്കളെ തേടിയെത്തിയത്. വിഡിയോ കാണാം.