യുവതിയുടെ ആധാർ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; പണമിടപാട് സ്ഥാപന ഉടമ അറസ്റ്റി‌ൽ

ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റി‌ൽ. അഞ്ജുവെന്ന യുവതിയുടെ ആധാർ ഉപയോഗിച്ച് കാത്തലിക് സിറിയൻ ബാങ്കിന്റെ ചൂനാട് ശാഖയിൽ  12 തവണയാണ് തട്ടിപ്പ് നടത്തിയത്.

വള്ളികുന്നം കാമ്പിശ്ശേരി ജംഗ്ഷനിലെ അർച്ചന ഫിനാൻസ്  ഉടമ  വിജയനാണ് അറസ്റ്റിലായത്. പണയം വെച്ചപ്പോള്‍ നല്‍കിയ അഞ്ജുവിന്റെ ആധാറിന്റെ പകര്‍പ്പ് ദുരുപയോഗം ചെയ്തായിരുന്നു വിജയന്റെ തട്ടിപ്പ്.  കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ അഞ്ജുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 12 തവണയായി 15 ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തി. അറസ്റ്റിലായ പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുത്തു. തട്ടിപ്പില്‍

ബാങ്കിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.