വെള്ളം ചോദിച്ചു, കൊടുക്കരുതെന്ന്് സഹപാഠികളോട്; ഒരധ്യാപകന്റെ ക്രൂരത

 കോഴിക്കോട് കട്ടിപ്പാറയില്‍ പീഡനക്കേസിൽ അറസ്റ്റിലായ കായികാധ്യാപകൻ വി ടി മിനീഷ് കുട്ടികളോട് കാണിച്ചത് കൊടും ക്രൂരത. പരിശീലനത്തിനിടെ അധ്യാപകൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലെന്ന് പറഞ്ഞ പെൺകുട്ടിയോട് ഒരധ്യാപകനും ചെയ്യാൻ പാടില്ലാത്ത രീതിയിലാണ് പ്രതികരിച്ചത്. കുട്ടിയുടെ അടുത്തെത്തി ചവിട്ടി വീഴ്ത്തി. ദാഹിക്കുന്നു, വെള്ളം വേണമെന്നാവശ്യപ്പെട്ടപ്പോൾ സഹപാഠികളോടും പറഞ്ഞു ഒരു തുള്ളി വെള്ളം പോലും കൊടുക്കരുതെന്ന്. 

അധ്യാപകന്റെ ചവിട്ടിൽ തുടയെല്ല് പൊട്ടിയ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.ഇത്തരം പരാതി പല കുട്ടികൾക്കുമുണ്ടായിരുന്നു. എന്നാൽ ഭീഷണി കാരണം പുറത്തു പറയാൻ കുട്ടികൾക്ക് ഭയമായിരുന്നു. ഭയന്നു വീണതാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞത്. മറ്റൊരു കുട്ടിയുടെ അമ്മയാണ് അധ്യാപകന്റെ ക്രൂര മര്‍ദനം പുറത്തു പറഞ്ഞത്. ഇയാളെ ഇന്നലെ സ്കൂളിൽ നിന്നും സസ്പെൻഡ് െചയ്തിരുന്നു.