വണ്ടൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു; പിന്നിൽ സിപിഎമ്മെന്ന് കുടുംബം

തദ്ദേശ തിരഞ്ഞെടുപ്പുമായുളള തര്‍ക്കങ്ങള്‍ക്കു പിന്നാലെ മലപ്പുറം വണ്ടൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. കാറും ജനല്‍ച്ചില്ലുകളും തകര്‍ത്തു. കാഞ്ഞിരംപാടം കോട്ടോല കൃഷ്ണദാസിന്റെ വീടിനു നേരെയാണ് ആക്രമണം.

പുലര്‍ച്ചെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലുകളാണ് ആദ്യം തകര്‍ത്തത്. പിന്നാലെ കിടപ്പുമുറിയുടെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തു. കൃഷ്ണദാസും ഭാര്യയും മുറിയിലുണ്ടായിരുന്നു. തുടര്‍ച്ചയായി കല്ലെറിഞ്ഞെങ്കിലും ലൈറ്റ് തെളിയിച്ചതോടെ അക്രമിസംഘം ഒാടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് കല്ലുകള്‍ കിടക്കുന്നുണ്ട്. ആക്രമണത്തിനു പിന്നാല്‍ സി.പി.എം ആണന്ന് കുടുംബം ആരോപിച്ചു. 

ആക്രമണ ഭീഷണിയുളളതുകൊണ്ട് മക്കളെ നേരത്തെ ഭാര്യവീട്ടിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുളള ആഹ്ലാദപ്രകടനവുമായ ബന്ധപ്പെട്ട് പ്രദേശത്തെ നേരത്തേയും പ്രശ്നങ്ങളുണ്ടായിരുന്നു. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.