ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല; രണ്ട് പേരുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു; അറസ്റ്റ്

തന്റെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് പുരുഷന്മാരുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സ്വവർഗാനുരാഗിയായ യുവാവ്. ഇതിൽ ഒരാൾ മരിച്ചു. ചെന്നൈയിൽ നടന്ന സംഭവത്തിൽ മുനുസ്വാമിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാതിരുന്നതിൽ പ്രകോപിതനായാണ് മുനുസ്വാമി ഈ ക്രൂരത ചെയ്തത്. സംഭവം നടന്ന ശേഷം ഇയാളെ പൊലീസ് തിരയുകയായിരുന്നു. സിസിടിവിയിൽ നിന്ന് ലഭിച്ച വിഡിയോ അടക്കം പ്രചരിപ്പിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വെല്ലൂരുള്ള മൽസ്യ മാർക്കറ്റിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അതിന്റെ ഉടമയാണ് ഫോട്ടോ കണ്ട് മുനുസ്വാമിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചത്. റെട്ടേരി മേൽപ്പാലത്തിന് സമീപത്തു നിന്നാണ് ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ഒരാളെ പൊലീസ് കണ്ടെത്തിയത്. ഇയാൾ ബോധരഹിതനായിരുന്നു. ഇയാളാണ് പിന്നീട് മരിച്ചത്. അതേ സ്ഥലത്തുനിന്നും മറ്റൊരാളെയും സമാനമായ നിലയിൽ കണ്ടെത്തി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി.

രണ്ടു കൃത്യങ്ങൾക്ക് പിന്നിലും ഒരാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 'സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവത്തിന് പിന്നിൽ മുനുസ്വാമിയാണെന്ന് മനസ്സിലായി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞത് ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതിൽ അരിശം തോന്നിയെന്നും ഒരാളെ ബ്ലെയ്ഡ് ഉപയോഗിച്ചും മറ്റെയാളെ കുപ്പിയുടെ പൊട്ടിയ ഭാഗം ഉപയോഗിച്ചും ആക്രമിച്ചു എന്നുമാണ്'. പൊലീസ് വ്യക്തമാക്കുന്നു.വെല്ലൂരിലെ റെട്ടേരി മേൽപ്പാലം സ്വവർഗ്ഗാനുരാഗികളുടെ സ്ഥിരം താവളമാണ്. രാത്രികാലത്ത് അതുവഴി വരുന്ന പുരുഷന്മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇവരുടെ പതിവാണ്. മുനുസ്വാമി ഒരു വർഷം മുൻപാണ് ചെന്നൈയിലെത്തുന്നത്. വിവാഹിതനും 35-കാരനുമായ ഇയാൾക്ക് രണ്ട് മക്കളും ഉണ്ട്.