വിവാഹമോചനം ആവശ്യപ്പെട്ടു; ഭർത്താവ് ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

വിവാഹമോചനത്തിനുള്ള നോട്ടീസ് അയച്ചതിന്റെ വൈരാഗ്യത്തിന് ഭർത്താവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പൊള്ളാച്ചിയിൽ ബുധനാഴ്ചയാണ് സംഭവം.  ബാബു (42) എന്ന ആളാണ് ഭാര്യ സുമതിയേയും (35) ഭാര്യമാതാവ് വിശാലാക്ഷിയേയും (56) ദാരുണമായി കൊലപ്പെടുത്തിയത്.

പതിനഞ്ചുവർഷമായി വിവാഹിതരായ ഇവർക്ക് കുട്ടികൾ ഇല്ല. ഈ കാരണം പറഞ്ഞ് ബാബു സുമതിയെ ഉപദ്രവിച്ചിരുന്നു. രണ്ടുവർഷമായി ഇവർ അമ്മയ്ക്കൊപ്പമാണ് താമസം. ബാബു ഇടയ്ക്ക് വീട്ടിലെത്തി സുമതിയോട് ഒപ്പം വരാൻ ആവശ്യപ്പെടുമായിരുന്നു. ഇതിന്റെയിടയ്ക്കാണ് വിവാഹമോചനത്തിനുള്ള വക്കീൽ നോട്ടീസ് ഇവർ അയക്കുന്നത്.

വക്കീൽ നോട്ടീസ് കൈപ്പറ്റിയ ഉടൻ തന്നെ ബാബു സുമതിയുടെ വീട്ടിലെത്തി. വാതിലിൽ കുറേനേരെ മുട്ടിയെങ്കിലും സുമതി തുറന്നില്ല, ഇത് തുടർന്നപ്പോൾ സുമതിയുടെ അമ്മ വിശാലാക്ഷി വാതിൽ തുറന്നു. ബാബുവിനോട് അവിടെ നിന്നും പോകാൻ ആവശ്യപ്പെട്ടു. ഇത് കേട്ടയുടൻ ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാലാക്ഷിയെക്കുത്തി, ശേഷം സുമതിയേയും. ഇരുവരും മരിച്ചതോടെ വീടിനകത്ത് കടന്ന് ബാബു തൂങ്ങി മരിക്കുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.