റേഷൻ സാധനങ്ങളുടെ വിതരണത്തിനുള്ള കരാർ പട്ടികയിൽ നിന്ന് കരിഞ്ചന്തക്കാരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. കരിഞ്ചന്തക്കാർ പട്ടികയിൽ കടന്നുകൂടിയതിനെകുറിച്ച് തിരുവന്തപുരം റീജണൽ മാനേജരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ റീടെൻഡർ നടത്തുമെന്നും സപ്ലൈകോ എം.ഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.
ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ എഫ്.സി.െഎ ഗോഡൗണിൽ നിന്ന് റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള കരാർ പട്ടികയിൽ കരിഞ്ചന്തക്കാർ ഉൾപ്പെട്ടത് മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഭക്ഷ്യ മന്ത്രിയുടെ പ്രതികരണം.
അതേസമയം കരിഞ്ചന്തക്കാരെ നിലനിർത്തി പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് സപ്ലൈകോ എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.തിരുവനന്തപുരത്ത് ആവശ്യമെങ്കിൽ റീടെൻഡർ വിളിക്കുമെന്നും കരിഞ്ചന്തക്കാർ കരാറിൽ പങ്കെടുക്കാതിരിക്കാൻ നിബന്ധനകൾ കൊണ്ടുവരുമെന്നും എം.ഡി വ്യക്തമാക്കി
അതേസമയം തിരുവനന്തപുരത്തിന് പുറമെ മറ്റിടങ്ങളിലും േകസുകളിൽപെട്ടവർ അന്തിമ കരാർപട്ടികയിൽ വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 300 കോടിയോളം രൂപയാണ് റേഷൻസാധനങ്ങൾ കടകളിൽ എത്തിക്കാൻ മാത്രം സർക്കാർ ചെലവഴിക്കുന്നത്.