നാട്ടുകാരുടെ 'പാപ്പൂട്ടിയും കുഞ്ഞിപ്പെണ്ണും'; കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നാട്

ജീവിത സായാഹ്നത്തിലും പരസ്പരം തണലായി ജീവിച്ച രണ്ടുപേര്‍ കത്രികുട്ടിയും ജോസഫും. കുഞ്ഞിപ്പെണ്ണും പാപ്പൂട്ടിയും എന്നാണ് ഇവര്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.ഇഴപിരിയാത്ത ബന്ധമായിരുന്നു ഇവരുടേത്. ജോസഫ് ഭാര്യയെ കൊലപ്പെടുത്തിയെന്നറിഞ്ഞത് നാട്ടുകാര്‍ക്ക് ഞെട്ടലായിരുന്നു.

കത്രിക്കുട്ടി കിടപ്പിലായതോടെ മക്കള്‌‍ ഇവര്‍ക്ക് ആവശ്യമായ ചികില്‍സയും സൗകര്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ കിടപ്പിലായതോടെ ഒറ്റപ്പെട്ടുപോയെന്ന തോന്നലായിരുന്നു ജോസഫിന്. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ദുരിതം അനുഭവിക്കുന്ന കത്രിക്കുട്ടിയുടെ ദൈന്യത കണ്ടുനില്‍ക്കാന്‍ കഴിയാത്തതും കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നാണ് ജോസഫ് പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.

വെള്ളിയാഴ്ച രാത്രിയാണ് മുവാറ്റുപുഴയില്‍ കിടപ്പുരോഗിയായ കത്രികുട്ടിയെ വീടിനുള്ളിലെ മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുറെ നാളുകളായി ്സുഖബാധിതയായി കിടപ്പിലായിരുന്നു കത്രികുട്ടി.ഇരുവരും ഒരുമുറിയിലാണ് കിടന്നിരുന്നത്.  രാത്രി വൈകി ജോസഫ് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി.മുറിയില്‍ നിന്ന് നിലവിളികേട്ട്  മക്കള്‍ എത്തിയപ്പോഴാണ് കത്രിക്കുട്ടിയെ കഴുത്തറുത്തനിലയില്‍ കണ്ടത്.പൊലീസ് സ്ഥലത്തെത്തി ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Enter AMP Embedded Script