മൂന്നാർ എക്കോപോയിന്റിന് സമീപം ഭീതി പരത്തി പടയപ്പയെന്ന കാട്ടാന .വിൽപനക്കായി സൂക്ഷിച്ചിരുന്ന കരിക്കും കാരറ്റും അകത്താക്കി. തേയില കയറ്റി കൊണ്ടുപോയ ട്രാക്ടറിലെ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക് . മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം ഇന്നലെ ഉച്ചയോടെ പടയപ്പ അതിക്രമം തുടങ്ങി. റോഡിൽ നിലയുറപ്പിച്ച കാട്ടാന സമീപത്ത് വിൽപനക്കായി സൂക്ഷിച്ചിരുന്ന കരിക്കും കാരറ്റും അകത്താക്കി.
ബൈക്കുകൾക്ക് തട്ടിത്തെറിപ്പിച്ചു . തേയില കയറ്റിപ്പോയ ട്രാക്ടറിലെ തൊഴിലാളികൾ രക്ഷപെട്ടത് കഷ്ടിച്ച്. ഒടുവിൽ ആളുകളും വനപാലകരുമെത്തി ഒച്ചവെച്ചതോടെ എക്കോ പോയിന്റിലെ ജലാശയത്തിൽ ഇറങ്ങി നീന്തി മറുകരയ്ക്ക് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ വാഹനങ്ങളും റേഷൻ കടകളും നശിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്.