പോസ്റ്റ്മോർട്ടം ചെയ്യാൻ മറന്ന സംഭവം; ഡോക്ടർക്ക് സസ്പെൻ‍ഷൻ

വാഹനാപകടത്തില്‍ മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോക്ടര്‍ പി.ജെ.ജേക്കബിനെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒറ്റപ്പാലം സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മറന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മൃതദേഹം തിരിച്ചെത്തിച്ച് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റതിനാണ് ചികില്‍സയെന്ന് കൃത്യമായി  രേഖപ്പെടുത്താതിരുന്ന രണ്ടു ഡോക്ടര്‍മാരെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്ലെന്ന് ആക്ഷേപമുണ്ട്. ഡോക്ടര്‍ പി.ജെ.ജേക്കബിനെ  ബലിയാടാക്കി ആരോഗ്യവകുപ്പ് തലയൂരിയെന്നാണ് ആക്ഷേപം. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ഇതിനെതിരെ അമര്‍ഷം ശക്തമാണ്.