വാഹനാപകടത്തില്‍ മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോക്ടര്‍ പി.ജെ.ജേക്കബിനെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒറ്റപ്പാലം സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മറന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. മൃതദേഹം തിരിച്ചെത്തിച്ച് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റതിനാണ് ചികില്‍സയെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്ന രണ്ടു ഡോക്ടര്‍മാരെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്ലെന്ന് ആക്ഷേപമുണ്ട്. ഡോക്ടര്‍ പി.ജെ.ജേക്കബിനെ ബലിയാടാക്കി ആരോഗ്യവകുപ്പ് തലയൂരിയെന്നാണ് ആക്ഷേപം. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ഇതിനെതിരെ അമര്‍ഷം ശക്തമാണ്.
പോസ്റ്റ്മോർട്ടം ചെയ്യാൻ മറന്ന സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
MORE IN KERALA
-
ജിഷാ വധക്കേസ്; വിചാരണ കോടതിയുടെ വിധി വരെയുള്ള നാള് വഴി ഇങ്ങനെ...
-
ജിഷ കൊലക്കേസ് പ്രതിക്ക് വധശിക്ഷ എന്തുകൊണ്ട് ? കാരണങ്ങള്‍..
-
ബീച്ചില്‍ തോക്ക് ചൂണ്ടി ഗുണ്ടായിസം; നാട്ടുകാര്‍ കെട്ടിയിട്ട് തല്ലി; രണ്ടുപേര്‍ പിടിയില്‍
-
നാശം വിതച്ച് പെരുമഴ; ഒരു മരണം; കല്ലറ പൊളിഞ്ഞ് ശവപ്പെട്ടി പുറത്ത്
-
ഗുണ്ടകളുമായി സഹോദരന് തര്‍ക്കം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം
-
മംഗലപുരത്ത് പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
RELATED STORIES
-
പൊതുകുളത്തില്‍ വിഷം കലർത്തി; മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
എം.ഡി.എം.എ പ്രതികളുടെ കയ്യിൽ വിദ്യാർഥികളുടെ ലിസ്റ്റ്; അന്വേഷണം
-
വിളിച്ചാല്‍ എം.ഡി.എം.എ വിളിപ്പുറത്തെത്തിക്കും; അവസാന കോൾ കൊരട്ടി ഇന്‍സ്പെക്ടറിൽ നിന്ന്; പിന്നീട്..
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.