പാഴ്സൽ വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം; തട്ടുകട പൂട്ടിച്ചു

ചേർത്തലയിലെ തട്ടുകടയിൽ നിന്നു വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്നുള്ള പരാതിയിൽ തട്ടുകട അടച്ചിടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നു പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ മോതിരം കിട്ടിയത്.

ചേർത്തല നഗരത്തിൽ അപ്സര കവലയ്ക്കു സമീപത്തെ തട്ടുകടയ്ക്ക് എതിരെയാണ് പരാതി. നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയതെങ്കിലും പാചകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്തു പരിധിയിലാണെന്നതിനാൽ പഞ്ചായത്തിനെയും വിവരം അറിയിക്കുകയും കൂടുതൽ പരിശോധനകൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു.

നഗരത്തിൽ ഹോട്ടലുകളിൽ നിന്നു തുടർച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടയ്ക്കെതിരെയും പരാതി ഉയർന്നത്