ലൈബ്രേറിയന്‍ തസ്തികയില്‍ പിന്‍വാതില്‍ നിയമനം; സമരവുമായി ഉദ്യാഗാർഥികൾ

പഞ്ചായത്തുകളിലെ ലൈബ്രേറിയന്‍ തസ്തികയില്‍ പിന്‍വാതില്‍ നിയമനമെന്ന് ആക്ഷേപവുമായി ഉദ്യോഗാര്‍ഥികള്‍. റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കി നാനൂറിലേറെ താല്‍കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഒരു ശതമാനം പോലും നിയമനം നടത്താതെ റാങ്ക് പട്ടിക റദ്ദാകാനിരിക്കെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം തുടരുന്നു. 

പി.ടു.സി(2019ലാണ് റാങ്ക് പട്ടിക നിലവില്‍ വന്നത്. 612 പേരുള്ള പട്ടികയില്‍ നിന്ന് ഇതുവരെ നടന്നത് ആറ് നിയമനങ്ങള്‍ മാത്രം. ഇപ്പോള്‍ പട്ടിക റദ്ദാക്കാനും സമയമായതോടെയാണ് സമരവുമായെത്തിയത്.

(സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു മാസമായി ഇവര്‍ അനിശ്ചിതകാല സമരത്തിലാണ്. എന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിനാലാണ് സമരം ശക്തിപ്പെടുത്തുന്നത്.