‘കൂട്ടം കുറച്ചാല്‍ നേട്ടം കൂടും. തിരക്കുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക. കോവിഡ് പകരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുക’ തൃശൂര്‍ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ സന്ദേശമായിരുന്നു ഇത്. പോസ്റ്റിട്ട ഉടനെ കമന്റ് ബോക്സ് നിറഞ്ഞു. ഭൂരിഭാഗം സന്ദേശങ്ങളും സി.പി.എം. സമ്മേളന ചിത്രങ്ങള്‍ സഹിതമായിരുന്നു. കലക്ടറുടെ ഈ നിര്‍ദ്ദേശം പടുകൂറ്റന്‍ ബോര്‍ഡിലാക്കി സി.പി.എം സമ്മേളനം നടക്കുന്ന തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തൂക്കാനായിരുന്നു ഉപദേശം. തിരുവാതിര കളിക്ക് അകലം പാലിക്കണോ തുടങ്ങി പലതരത്തിലുള്ള കമന്റുകള്‍ വന്ന് നിറഞ്ഞു. ഇതോടെ, എഫ്.ബി. പേജില്‍ കമന്റ് ചെയ്യുന്നത് ഒഴിവാക്കി. 175 പേര് പങ്കെടുത്ത സി.പി.എം. തൃശൂര്‍ ജില്ലാ സമ്മേളനത്തിന് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കലക്ടര്‍ക്ക് പല സംഘടനകളും പരാതി നല്കി. എന്നിട്ടും, നടപടിയെടുത്തില്ലെന്നാണ് വിമര്‍ശനം. ഹാളില്‍ നടക്കുന്ന പരിപാടികളില്‍ അന്‍പതു പേര്‍ക്കായിരുന്നു അനുമതി. പക്ഷേ, 175 പേരാണ് സി.പി.എം. സമ്മേളനത്തിലെ പ്രതിനിധികള്‍. ഈ ചിത്രങ്ങള്‍ കമന്റ് ബോക്സിലിട്ടായിരുന്നു ആളുകള്‍ പ്രതിഷേധം അറിയിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരാണെങ്കില്‍ കലക്ടറേറ്റ് കവാടത്തില്‍ തിരുവാതിര കളിച്ചും പ്രതിഷേധിച്ചിരുന്നു.
‘ആള്‍ക്കൂട്ടം ഒഴിവാക്കണം’; കലക്ടര്‍ക്ക് സിപിഎം സമ്മേളന ‘പൊങ്കാല’..!
സ്വന്തം ലേഖകൻ
MORE IN KERALA
-
ജിഷാ വധക്കേസ്; വിചാരണ കോടതിയുടെ വിധി വരെയുള്ള നാള് വഴി ഇങ്ങനെ...
-
ജിഷ കൊലക്കേസ് പ്രതിക്ക് വധശിക്ഷ എന്തുകൊണ്ട് ? കാരണങ്ങള്‍..
-
ബീച്ചില്‍ തോക്ക് ചൂണ്ടി ഗുണ്ടായിസം; നാട്ടുകാര്‍ കെട്ടിയിട്ട് തല്ലി; രണ്ടുപേര്‍ പിടിയില്‍
-
നാശം വിതച്ച് പെരുമഴ; ഒരു മരണം; കല്ലറ പൊളിഞ്ഞ് ശവപ്പെട്ടി പുറത്ത്
-
ഗുണ്ടകളുമായി സഹോദരന് തര്‍ക്കം; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം
-
മംഗലപുരത്ത് പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
RELATED STORIES
-
പൊതുകുളത്തില്‍ വിഷം കലർത്തി; മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തി
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
കുഞ്ഞിനെ കാണാന്‍ കത്തിയുമായിയെത്തി; ഭാര്യയെ വെട്ടിക്കൊന്നു; ആസിഫിന്റെ ക്രൂരത
-
എം.ഡി.എം.എ പ്രതികളുടെ കയ്യിൽ വിദ്യാർഥികളുടെ ലിസ്റ്റ്; അന്വേഷണം
-
വിളിച്ചാല്‍ എം.ഡി.എം.എ വിളിപ്പുറത്തെത്തിക്കും; അവസാന കോൾ കൊരട്ടി ഇന്‍സ്പെക്ടറിൽ നിന്ന്; പിന്നീട്..
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.