ഗഭിണിയായ നഴ്സ് ഭർത്താവ് നോക്കി നിൽക്കെ ബസിന്റെ പിൻചക്രം കയറി മരിച്ചു

ഗർഭിണിയായ നഴ്‌സ് ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണു മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ചന്തിരൂർ മേഴ്സി സ്കൂളിനു മുൻപിലായിരുന്നു അപകടം. 

ജോലിക്കു പോകാനായി സ്വകാര്യ ബസിൽ കയറുമ്പോൾ ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചവിട്ടുപടി ഭാഗത്തു നിന്ന് ഷെൽമി റോഡരികിലേക്കു തെറിച്ചു വീണപ്പോൾ ബസിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി. ഷെൽമിയെ യാത്രയാക്കാൻ വന്ന ഭർത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിർവശത്തുണ്ടായിരുന്നു.

ഭർത്താവിനൊപ്പം ചന്തിരൂരിൽ വാടക വീട്ടിലായിരുന്നു താമസം. ലേക്‌ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 6 വർഷം കഴിഞ്ഞു. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ. എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ആന്ധ്രയിൽ നിന്നു ചെമ്മീൻ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നിൽ ഇടിച്ചത്