പോത്ത് വിരണ്ടോടി; ആക്രമണം; ഒടുവിൽ കയർ കുരുങ്ങി ചത്തു

കൊല്ലം ചന്ദനത്തോപ്പിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ആക്രമണത്തില്‍ പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കേറ്റു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കയർ കഴുത്തില്‍ കുരുങ്ങി പോത്ത് ചത്തു.

കശാപ്പിനായി പിടിച്ചപ്പോള്‍ പോത്ത് വിരണ്ട് ഓടുകയായിരുന്നു. ഇതിന് പിന്നാലെ ഉടമയും നാട്ടുകാരും ഓടി. കുറച്ച് ദൂരമെത്തിയപ്പോള്‍ പോത്ത് ഇവര്‍ക്ക് നേരെ തിരിഞ്ഞു. ഒരാളുടെ കൈയ്യില്‍ കുത്തി. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. 

പോത്തിനെ പിടികൂടാന്‍ പൊലീസും ഫയര്‍ഫോഴ്സും ഇറങ്ങി. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴുത്തില്‍ കയറിട്ടു. എന്നിട്ടും പോത്ത് അടങ്ങിയില്ല.ഒടുവില്‍ കുഴുത്തിൽ കയർ മുറുകി പോത്ത് ചത്തു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.