മലബാറിൽ നാശം വിതച്ച് കാറ്റും മിന്നലും; കോഴിക്കോട് കടലാക്രമണം രൂക്ഷം

മഴ കനത്തില്ലെങ്കിലും കാറ്റിലും മിന്നലിലും വ്യാപകനാശനഷ്ടമാണ് മലബാറിലുണ്ടായത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോട് കടലാക്രമണം രൂക്ഷമാണ്.  ഇരിക്കൂറിലെ എ.വി. രമേശന്‍റെ വീടിനാണ് മിന്നലേറ്റത്. ചുമരുകള്‍ക്ക് വിള്ളല്‍ വീണു. തൊട്ടടുത്ത വീട്ടിലെ പശുവും ഇടിമിന്നലേറ്റ് ചത്തു. വ്യാപക കൃഷിനാശമാണ് മേഖലയിലുണ്ടായത്. മഴയില്‍ തളിപ്പറമ്പിലെ നിരവധി വീടുകളുടെ മതില്‍ ഇടിഞ്ഞുവീണു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കോഴിക്കോട് കടലാക്രമണം രൂക്ഷമാണ്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വരും. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മലപ്പുറത്ത് മഴ ശക്തമാണെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല. കാസര്‍കോട് മിക്കയിടത്തും നല്ല മഴ ലഭിച്ചു. ചാറ്റല്‍ മഴയേ വയനാട്ടില്‍ ഉള്ളൂ. പാലക്കാട് കാര്യമായി മഴ പെയ്തിട്ടില്ല. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.