രാജ്ഭവനിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി; മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ആരോപണം

രാജ്ഭവനിലെ ജീവനക്കാരനെ രണ്ടു ദിവസമായി കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി. ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനായ വിനോദ് രാജിന് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമുണ്ടായിരുന്നതായും പൊലീസിനു നല്‍കിയ പരാതിയില്‍ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയില്‍ നിന്നു ഡെപ്യൂട്ടേഷനിലാണ് വിനോദ് രാജ് രാജ്ഭവനില്‍ ജോലിയ്ക്കെത്തുന്നത്. കുടുംബത്തോടൊപ്പം രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സില്‍ തന്നെയായിരുന്നു താമസം. ഫെയ്സ് ബുക്കില്‍ ബൈ എന്നു സ്റ്റാറ്റസിട്ടശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം പല തവണ പറയാറുണ്ടായിരുന്നതായി കുടുംബം പറയുന്നു

വിവരം അന്വേഷിക്കാന്‍ രാജ്ഭവനിലെത്തിയപ്പോഴും മോശം പെരുമാറ്റമുണ്ടായതായി വിനോദ്രാജിന്‍റെ സഹോദരനും പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു