'ശരിയാക്കാം എന്നുമാത്രം പറഞ്ഞു, കാണാന്‍ അനുമതി നിഷേധിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഇ.ശ്രീധരന്‍

ലൈറ്റ് മെട്രോ പ്രതിസന്ധിയില്‍ ഡിഎംആര്‍സിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് തുറന്നുപറ​ഞ്ഞ് ഇ.ശ്രീധരന്‍. കേന്ദ്രാനുമതി ലഭിക്കാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെടുക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനം പ്രാഥമിക പ്രവൃത്തി തുടങ്ങാമെന്ന ഉപദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇ,ശ്രീധരന്‍ തുറന്നടിച്ചു. 

ഉത്തരവിറക്കി 15 മാസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിട്ടില്ല, ജോലി തുടങ്ങാനായുമില്ല. പ്രതിമാസം 16 ലക്ഷം രൂപ ചെലവിട്ടാണ് ഡിഎംആര്‍സി ഓഫീസുകള്‍ നടത്തിയത്. മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയേയും പലതവണ നേരില്‍ക്കണ്ടിട്ടും ഒന്നും നടന്നില്ല. ശരിയാക്കാം എന്നല്ലാതെ മുഖ്യമന്ത്രി നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞു. പിന്‍മാറും മുന്‍പ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും ലഭിച്ചില്ലെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു. പിന്മാറിയത് ഡിഎംആര്‍‌സിയുടെ സാമ്പത്തികതാല്‍പര്യം സംരക്ഷിക്കാനാണ്. മുന്നറിയിപ്പില്ലാതെ ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ഉണ്ടായതായും ശ്രീധരന്‍ വെളിപ്പെടുത്തി.