മുതലക്കുളത്തിലേക്ക് മകനെ വലിച്ചെറിഞ്ഞ് അമ്മ; ആറ് വയസുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

മുതല സംരക്ഷണ കേന്ദ്രത്തിലെ ജലാശയത്തിലേക്ക് ആറുവയസുകാരനായ മകനെ വലിച്ചെറിഞ്ഞ് അമ്മ. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കാളീനദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. 

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് സാവിത്രി(23) കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഭര്‍ത്താവുമായി വഴക്കിട്ട് ഇവര്‍ കുട്ടിയുമായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് കുട്ടിയെ മുതലകളുള്ള ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞു. 

ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പരിശോധന ആരംഭിച്ചെങ്കിലും തൊട്ടടുത്ത ദിവസമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.