അയോധ്യയിലെ മസ്ജിദിന് പേരായി; താജ്മഹലിനെക്കാള്‍ പ്രൗഡം

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോള്‍ മുസ്‍ലിം വിഭാഗത്തിന് ലഭിച്ച ഭൂമിയിലെ പള്ളിയുടെ നിര്‍മാണം എവിടെ എത്തി നില്‍ക്കുന്നു? പള്ളിയുടെ പേരും പുതുക്കിയ രൂപരേഖയും മറ്റ് വിശേഷങ്ങളും മനോരമ ന്യൂസ് പുറത്തുവിടുന്നു. 

അയോധ്യയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെ ധനിപുരിലാണ് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇന്‍ഡോ ഇസ്‍ലാമിക് കള്‍ച്ചര്‍ ഫൗണ്ടേഷനാണ് മേല്‍നോട്ടച്ചുമതല. ഒരു ദര്‍ഗ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. പള്ളിക്കായി പല പേരുകളും പരിഗണനയിലുണ്ടായിരുന്നു. മസ്ജിദെ അയോധ്യ എന്ന പേരും ആലോചിച്ചു. ഒടുവില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്ന് നിശ്ചയിരിക്കുകയാണ്. അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്‍റെ മസ്ജിദ് 

രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഒരുങ്ങുന്നത്. താജ്മഹലിനേക്കാള്‍ പ്രൗഡമായി. അഞ്ച് മിനാരങ്ങള്‍. പ്രാര്‍ഥാനാലയത്തിന് പുറമേ സമൂഹ അടുക്കളയും ആശുപത്രിയും ലൈബ്രറിയുമുണ്ടാകും. 6 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. നേരത്തെയുണ്ടായിരുന്ന രൂപരേഖ മാറ്റി. പണമാണ് പ്രതിസന്ധി.  

ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സ്ഥാപിക്കും. വലിയ അക്വേറിയവുമുണ്ടാകും.  വിശുദ്ധ സൂക്തങ്ങള്‍ ആലേഖനം ചെയ്ത ഇഷ്ടിക മദീനയിലും പ്രധാനദര്‍ഗകളിലും പ്രാര്‍ഥിച്ചശേഷം നിര്‍മാണത്തിനായി കൊണ്ടുവരും. ഫെബ്രുവരിയില്‍ ധനസമാഹരണം ആരംഭിക്കും. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം ആരംഭിക്കാനാണ് ആലോചന.