ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളുമുള്ള അമൃത ആശുപത്രി ലോകനിലവാരമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നു. 150 സീറ്റുകളുള്ള റസിഡൻഷ്യൽ എംബിബിഎസ് പ്രോഗ്രാം, നഴ്സിങ് കോളജ്, കോളജ് ഫോർ അലെഡ് ഹെൽത്ത് സയൻസ് എന്നിവയും 130 ഏക്കറിൽ ഒരുക്കിയ അമൃത ക്യാംപസിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിങ് ഹെൽത്ത് കെയർ പ്രൊജക്ടാണെന്ന് അധികൃതർ പറഞ്ഞു.