കൗമാരക്കാരിക്ക് ക്രൂരപീഡനം; ജീവൻ രക്ഷിക്കാൻ നഗ്നയായി തെരുവിലൂടെ ഓടി

ക്ഷേത്രദർശനം കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം മടങ്ങിയ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അക്രമികളിൽ നിന്ന് ജീവരക്ഷാർത്ഥം പെൺകുട്ടി നഗ്നയായി തെരുവിലൂടെ ഓടിപ്പോയെന്നും ദൃക്സാക്ഷികൾ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെയും രണ്ട് ബന്ധുക്കളെയും വഴിയിൽ മദ്യപിച്ചിരുന്ന മൂന്നംഗ സംഘം പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതും പെൺകുട്ടിക്കൊപ്പമുള്ളവരെ മർദ്ദിച്ചവശരാക്കി. പെൺകുട്ടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ക്രൂരപീഡനത്തിന് വിധേയയാക്കുന്ന വിവരം ബന്ധുക്കളിലൊരാളാണ് അടുത്തുള്ള കടക്കാരനെ അറിയിച്ചത്. ഇയാൾ എത്തിയതോടെ അക്രമികൾ ഓടിപ്പോയെന്നും പൊലീസ് പറയുന്നു. 

സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം, പട്ടികജാതി വിഭാഗക്കാർക്കെതിരായ അക്രമം എന്നീ വകുപ്പുകളും പ്രതികൾക്ക് മേൽ ചുമത്തി