നടിയുമൊത്തുളള സ്വകാര്യ നിമിഷങ്ങൾ പങ്കുവെച്ച് കാമുകന്റെ ആത്മഹത്യ: വിശദീകരണവുമായി നടി

തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ താരമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. നിലാനി സീരിയലിലെ പോലീസ് വേഷത്തിൽ ലൈവിലെത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നിലാനിയുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാർ എന്ന യുവാവ് സീരിയൽ സെറ്റിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വീണ്ടും നിലാനിയെ വാർത്തകളിൽ നിറച്ചു. എന്നാൽ ലളിത് കുമാറിന്റെ മരണത്തിൽ തെളിവുകൾ ഇല്ലാതിരുന്നിട്ടും മാധ്യമങ്ങൾ അപസർപ്പക കഥകൾ മെനയുകയായിരുന്നുവെന്നായിരുന്നു നിലാനിയുടെ ആരോപണം. ഇതേ കാര്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം നിലാനി കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചുവെന്നും നിലാനി ആരോപിക്കുന്നു. 

ലളിതിനെതിരെ നിരവധി ആരോപണങ്ങളാണ് നിലാനി ഉന്നയിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ലളിതിനെ പരിചയപ്പെടുന്നതെന്നും രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന സ്ത്രീയെന്ന നിലയിൽ പല കാര്യങ്ങളിലും അയാൾ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാൾ മുന്നോട്ടു വന്നത്. എന്നാൽ ആ വിവാഹാഭ്യർത്ഥന താൻ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്. ലളിതിനെ കല്യാണം ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാൽ അയാൾ ഒരു സ്ത്രീലമ്പടനാണെന്ന് ഞാൻ മനസിലാക്കുന്നത് പിന്നീടാണ്. 

സഹോദരനും സഹോദരിയും വരെ അയാൾക്ക് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിക്കുന്നു. പല സ്ത്രീകളിൽ നിന്ന് പണം തട്ടി കടന്നു കളഞ്ഞിട്ടുണ്ടെന്നും നിലാനി പറയുന്നു. ഇതോടെയാണ് ഞാൻ അയാളുമായി അകലം പാലിച്ചത്. അതോടെ ഞാൻ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. 

തൂത്തുക്കുടി സമരത്തിന്റെ പേരിലുളള കേസിൽ എന്നെ പുറത്തു കൊണ്ടു വന്നത് ലളിതായിരുന്നു. ഞാൻ ആവശ്യപ്പെടാതെയാണ് അയാൾ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാൾ എന്നോട് നേരീട്ട് സമ്മതിച്ചതുമാണ്. എന്നെ ഇഷ്ടമാണെന്നും പ്രണയമാണെന്നും അയാൾ പറഞ്ഞു. പിന്നെ അഭ്യർത്ഥന ഭീഷണിയാകാൻ തുടങ്ങി. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ എന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാൾ പറഞ്ഞു. ഒരുപാട് ശാരീക മർദനങ്ങൾക്കും ഞാൻ വിധേയയായി. എന്റെ സീരിയൽ സെറ്റിൽ വന്നാണ് അയാൾ സ്വയം തീ കൊളുത്തി മരിച്ചത്. 

ഒളിവിൽ പോയിട്ടില്ല. ഞാൻ നിങ്ങൾക്കു മുൻപിലുണ്ട്.നിലാനി പറഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.