ത്രിപുരയില്‍ പോളിങ് ഉദ്യോഗസ്ഥനെ മര്‍ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട പോളിങ്ങിനിടെയാണ് സംഭവം. വിഡിയോ വൈറലായതിനെ തുടര്‍ന്നാണ് ബിജെപി നേതാവ് കാജല്‍ ദാസിനെ അറസ്റ്റ് ചെയ്തത്. ബാഗ്ബാസ അസംബ്ലി മണ്ഡലത്തില്‍ 22ാം പോളിങ് സ്റ്റേഷനില്‍ വച്ച് കാജല്‍ ദാസിനൊപ്പമുള്ളവരും ഉദ്യോഗസ്ഥനെ മര്‍ദിച്ചിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ധര്‍മനഗറിലെ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസറാണ് കാജല്‍ ദാസിനെതിരെ പരാതി നല്‍കിയത്. സെക്ടർ ഓഫീസർമാരുടെയും മൈക്രോ ഒബ്‌സർവർമാരുടെയും റിപ്പോർട്ടുകളുടെയും സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് കടംതലയിലെ പൊലീസ് ഓഫീസർ ജയന്ത ദേബ്‌നാഥ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഐപിസി സെക്ഷന്‍ 353, 332, 131 വകുപ്പുകളും ഐപിസി സെക്ഷൻ 34 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
BJP leader arrested for beating polling officer