കൂട്ടബലാത്സംഗം; ഗർഭഛിദ്രത്തിന് നിർബന്ധിച്ച് സ്കൂൾ; സഹപാഠികൾ അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സഹപാഠികളും സ്കൂൾ മാനേജ്മെന്റ് അംഗങ്ങളുമുൾപ്പെടെ ഒൻപത് പേര്‍ അറസ്റ്റിൽ. പെൺകുട്ടിയുടെ സഹപാഠികളായ നാല് കുട്ടികൾ, സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പിൽ, ഓഫീസർ, ഭാര്യ എന്നിവരാണ് അറസ്റ്റിലായത്.

ഒരുമാസം മുൻപാണ് പെൺകുട്ടിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയായത്. ഗർഭിണിയായതോടെ വിവരം കുട്ടി സ്കൂൾ മാനേജ്മെന്റിനെ അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിലോ പൊലീസിലോ അറിയിക്കുന്നതിന് പകരം ഗർഭം അലസാനുള്ള മരുന്നുകൾ നൽകുകയാണ് മാനേജ്മെന്റ് ചെയ്തത്. 

തുടർന്ന് ഗർഭഛിദ്രത്തിനായി കുട്ടിയെ നഴ്സിങ് ഹോമിൽ കൊണ്ടുപോകുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിക്ക് മേൽ ഇവർ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.