സ്വവര്‍ഗ്ഗാനുരാഗിയായ മകന് പങ്കാളിയെ തേടി പരസ്യം നൽകി; 377 നെക്കുറിച്ച് ആ അമ്മ

15 വര്‍ഷങ്ങൾക്കു മുൻപാണ്. തൻറെ മകൻ ഗേ ആണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു. ഒരു രാത്രി കൊണ്ടൊന്നും അംഗീകരിക്കാൻ കഴിയുന്ന യാഥാർത്ഥ്യമായിരുന്നില്ല ആ വെളിപ്പെടുത്തൽ. കുടുംബം ആ സത്യം അംഗീകരിക്കില്ലെന്നും മകനെ പിന്തുണക്കില്ലെന്നും ആ സ്ത്രീക്ക് അറിയാമായിരുന്നു. പക്ഷേ ആ അമ്മ സ്വവർഗ്ഗാനുരാഗിയായ മകന് പങ്കാളിയെ അന്വേഷിച്ച് പരസ്യം നല്‍കി. പരസ്യം കണ്ട് ഒരുപാടു പേര്‍ പ്രതികരിച്ചു, എത്തിയ ആലോചനകളിൽ മകന്‍ തൃപ്തനായില്ലെങ്കിലും.

ചരിത്രവിധിയെത്തുമ്പോൾ പദ്മ അയ്യരെന്ന ആ അമ്മയെ ഓര്‍ക്കുന്നവരുണ്ട്. താനടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹമാണ് ഈ സുപ്രീംകോടതി വിധിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് പദ്മ പറയുന്നു. ഭയത്തിന് പ്രസക്തിയില്ലെന്നും തങ്ങളുടെ മക്കൾക്ക് സമൂഹത്തിൽ ഇനി നല്ല സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ചിത്ര കൂട്ടിച്ചേർക്കുന്നു. 

പദ്മ അയ്യരുടെ മകന്‍ ഹരീഷ് അയ്യരാണ് സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ. 

പദ്മയെപ്പോലെ  നിരവധി മാതാപിതാക്കൾ സന്തോഷത്തിലാണ്. 1990 ലാണ്. 

ചലച്ചിത്ര-നാടക പ്രവർത്തക ചിത്ര പലേക്കറുടെ മകള്‍ അമ്മയോട് താൻ ലെസ്ബിയനാണെന്ന സത്യം വെളിപ്പെടുത്തിയത്. അതിനും മുൻപേ സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചിരുന്നു ചിത്ര. ഈ വിധിയിലൂടെ ഇല്ലാതായത് പല മുൻവിധികളും സ്വവർഗ്ഗാനുരാഗികളായവരോടുള്ള കാഴ്ചപ്പാടുകളുമാണെന്ന് ഇവർ പറയുന്നു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയിൽ ഒപ്പിട്ട് മാതാപിതാക്കളിലൊരാളാണ് ചിത്ര. പോരാട്ടം ഇനിയും തുടരുമെന്നും ചിത്ര പറയുന്നു.