ഇന്ത്യയുടെ മഹത്വത്തിന്‍റേയും പരമാധികാരത്തിന്‍റേയും പ്രതീകമാണ് ജനഗണമന എന്ന ദേശീയഗാനം. നൊബേല്‍ ജേതാവ് രബീന്ദ്രനാഥ് ടഗോറിന്‍റെ വരികളിലൂടെ ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവുമാണ് ദേശീയഗാനത്തില്‍ നിറയുന്നത്. രാജ്യം എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുമ്പോള്‍ വിവാദങ്ങള്‍ക്കൊപ്പവും ദേശീയഗാനം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
1911 ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കൊല്‍ക്കത്ത സമ്മേളനത്തിലെ രണ്ടാംദിനമാണ് രബീന്ദ്ര നാഥ് ടഗോര്‍ ജനഗണമന പാടിയത്. അതുവരെ വന്ദേമാതരമായിരുന്നു സമരസമ്മേളനങ്ങളില്‍ ഉയര്‍ന്ന് കേട്ടത്. കൊല്‍ക്കത്ത സമ്മേളനത്തില്‍ പാടിയ ജനഗണമന ദേശീയതയെ ഉച്ചത്തില്‍ പ്രഘോഷിക്കുകയും അംഗങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തു. ഭാഗ്യവിധാത എന്നു പേരിട്ടിരുന്ന ഗാനം ശങ്കരാഭരണ രാഗത്തില്‍ ബംഗാളിയിലാണ് പാടിയത്. രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ബംഗാളി ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ളീഷിലേക്കും മൊഴിമാറ്റം നടത്തി. ദേശീയപ്രസ്ഥാനത്തിന്‍റെ മുഖ്യവാഹകരായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ജനഗണമനയെ ആദ്യം ദേശീയഗാനമായി അംഗീകരിച്ചത്. രാജ്യം പരമോന്നത റിപ്പബ്ളിക് എന്ന് പ്രഖ്യാപിക്കുന്നതിനും രണ്ടുദിവസം മുന്പ് 1950 ജനുവരി 24 ന് പാര്‍ലമെന്‍റില്‍ ആദ്യമായി ജനഗണമന ഉയര്‍ന്നു കേട്ടു.
ജനഗണമനയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ വിവാദങ്ങളും കൂട്ടുനിന്നു. ജനഗണമനയ്ക്കു പകരമായി വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കണമെന്ന വാദം പലപ്പോഴും ഉയര്‍ന്നുകേട്ടു. സിനിമതീയറ്ററുകളില്‍ േശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എ.ആര്‍.റഹ്്മാന്‍, ലതാ മങ്കേഷ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പാടിയ ദേശീയഗാനം സമൂഹമാധ്യമങ്ങളിലൂടെ പുതിയതലമുറ നെഞ്ചിലേറ്റി. അത് വൈവിധ്യങ്ങള്‍ക്കുമപ്പുറം ഇന്ത്യയെന്ന വികാരത്തില്‍ ഒരു ജനതയെ എന്നും ഒരുമിച്ചുനിര്‍ത്തുന്നു.