മകളെ കണ്ടുകിട്ടി, സുരക്ഷിത; നന്ദി പറഞ്ഞ് ഒമാനിലെ പുറംകടലിൽ നിന്നു മലയാളി– വിഡിയോ

മൂവാറ്റുപ്പുഴ ചെറുവട്ടൂരിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കാണാതായ പ്രവാസി സലീമിന്റെ മകളും എൻജിനീയറിങ് വിദ്യാർഥിനിയുമായ പതിനെട്ടുകാരിയെ കണ്ടുകിട്ടി. താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവാവിനോടൊത്ത് പെൺകുട്ടി വ്യാഴാഴ്ച ഉച്ചയോടെ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാവുകയായിരുന്നു. ഇവരുടെ നിക്കാഹ് വെള്ളിയാഴ്ച കോതമംഗലം പൊലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പിക്കുമെന്ന് സലീം പറഞ്ഞു.

മസ്കത്തിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ ജോലി ചെയ്യുന്ന സലീം മകളെ കാണായതിനെ തുടർന്ന്  മനോരമ ഒാൺലൈനിലൂടെ ആശങ്കയും സങ്കടവും പങ്കുവച്ചിരുന്നു. മകളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു അഭ്യർഥന. ഇതു കണ്ട് ഒട്ടേറെ പേർ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതായും അപകടമൊന്നും വരുത്തരുതേ എന്ന് പ്രാർഥിക്കുകയും ചെയ്തയായി സലീം പറഞ്ഞു. ഇവർക്കും മനോരമയ്ക്കും സലീം നന്ദി അറിയിച്ചു. രണ്ടു മാസം കഴിഞ്ഞ് മാത്രമേ സലീം ജോലി ചെയ്യുന്ന കപ്പൽ തീരത്തടുക്കുകയുള്ളൂ