E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജോലി ലഭിച്ചിച്ചില്ല: ബാല്‍ക്കണിയില്‍ നിന്നും മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

al-kuwair
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: ജോലി തേടി മസ്‌കത്തിലെത്തിയിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഉദ്ദേശിച്ച ജോലി ലഭിക്കാതാതിരുന്നതിനാല്‍ ആത്മഹത്യക്ക് ശ്രമിച്ച് മലയാളി യുവാവ്. അല്‍ ഖുവൈറിലെ താമസ കെട്ടിടത്തിലെ ബാല്‍ക്കണയില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ക്രെയ്ന്‍ ഉപയോഗിച്ചാണ് യുവാവിനെ താഴെ ഇറക്കിയത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യം മറ്റു സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

പോലീസ് എത്തി യുവാവിനെ ബോഷര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം യുവാവ് വ്യക്തമാക്കിയത്. ജോലി ലഭിക്കാതിരുന്നത് മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ഒരാഴ്ച മുമ്പാണ് 25 വയസുകാരനായ യുവാവ് ജോലി തേടി ഒമാനില്‍ എത്തിയത്. ബന്ധുക്കള്‍ക്കൊപ്പമാണ് അല്‍ ഖുവൈറില്‍ താമസിച്ചിരുന്നത്. ജോലി ശരിയാകാതായതോടെ യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തിലായി. തുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ട് മണിയോടെ ബന്ധുക്കള്‍ മുറിയില്‍ ഇല്ലാത്ത സമയം കതക് അടക്കുകയും ബാല്‍ക്കണിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഇതിനിടെ ഫ്‌ളാറ്റിന്റെ ചാവി ബാല്‍കണിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആത്മഹത്യ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ പിന്‍മാറിയില്ല. തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെത്തി യുവാവുമായി സംസാരിക്കുകയായിരുന്നു. ഇതിന്ന് ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ തയാറായത്.

സംഭവം അറിഞ്ഞ റോയല്‍ ഒമാന്‍ പോലീസ് 10.33നാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. 10.38ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ 11 മണിയോടെ ഇയാളെ താഴെ ഇറക്കുകയും ചെയ്തു. മലയാളിയായ സുഹൃത്തുക്കള്‍ വഴിയാണ് യുവാവുമായി സംസാരിച്ചിരുന്നതെന്ന് സിവില്‍ ഡിഫന്‍സ് അസി. ഡയറക്ടര്‍ ജനറല്‍ ജുലന്ദ അല്‍ ബലൂശി പറഞ്ഞു.

മലയാളി യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റോയല്‍ ഒമാന്‍ പോലീസും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സും തയാറായിട്ടില്ല.